പാപമോചനത്തിൻ്റെ വഴികൾ

റമദാൻ പാപമോചനത്തിൻ്റെ മാസമാണ്. ഭയഭക്തിയുള്ള വിശ്വാസികളുടെ പാപങ്ങൾ അല്ലാഹുതആല റമദാനിലൂടെ പൊറുത്തു കൊടുക്കുന്നു. അതിലൂടെ അവരുടെ ശരീരങ്ങളെ നരകത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.. ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ വ്രതമനുഷ്‌ഠിക്കുകയും രാത്രി നമസ്‌കരിക്കുകയും ചെയ്‌താൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും എന്നത് വളരെ പ്രസിദ്ധമായ പ്രവാചക വചനമാണല്ലോ. റമദാനിലെ പാപമോചനത്തിൻ്റെ കാരണങ്ങളിൽ നിന്ന് വിമുഖത കാണിക്കുകയും, റമദാൻ ലഭിച്ചിട്ടും പാപമോചനം നേടാതെ പോകുന്നവന് പിന്നെ എപ്പോഴാണ് അല്ലാഹുവിൻ്റെ മാപ്പും മഗ്‌ഫിറത്തും ലഭിക്കുക?!

بَعْدَ عن الله من أدرك رمضان فلم يُغفر له)) “റമദാൻ ലഭിച്ചിട്ടും പാപമോചനം ലഭിക്കാത്തവൻ അല്ലാഹുവിൽ നിന്ന് അകന്നുപോയിരിക്കുന്നു.” പുണ്യമായ മദീന പള്ളിയുടെ മിമ്പറിൽ പരിശുദ്ധ റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ആമീൻ പറയുകയും ജിബ് രീൽ (അ) ദുആ ചെയ്യുകയും ചെയ്‌ത വചനമാണിത്. റമദാനിൽ അലസത കാണിക്കുന്നവർക്കുള്ള ശക്തമായ താക്കീതും കൂടി ഈ വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്.

റമദാനിലും അല്ലാത്ത സമയങ്ങളിലും അല്ലാഹുവിൻറെ പാപമോചനത്തിന് കാരണമാകുന്ന പരിശുദ്ധ ഖുർആനിലെ ചില വചനങ്ങളും നബി തങ്ങൾ പഠിപ്പിച്ച പ്രധാനപ്പെട്ട ചില അമലുകളും ആണ് ഈ കുറിപ്പിൽ ഉള്ളത്.


ഈമാനും അമലുസ്സ്വാലിഹാത്തും

പാപമോചനത്തിനുള്ള ഏറ്റവും വലിയ മാർഗ്ഗം അല്ലാഹുവിൻ്റെ ഏകത്വത്തിൽ വിശ്വസിക്കുകയും ശിർക്കിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക എന്നതാണ്. ജീവിതത്തിൻ്റെ ഏതു പ്രതിസന്ധി വേളകളിലും ഈമാനിനെ മുറുകെ പിടിക്കുകയും അതിൽ അടിയുറച്ചു നിൽക്കുകയും ചെയ്യുന്നവർക്ക് അല്ലാഹു പാപങ്ങൾ പൊറുത്തുകൊടുക്കും. അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് കടന്നു വരുന്നതുകൊണ്ടുമാത്രം അതുവരെയും ഒരു വ്യക്തി ചെയ്‌ത പാപങ്ങളെ അല്ലാഹുതആല പൊറുത്തു കൊടുക്കുമെന്ന് നബി തങ്ങൾ പഠിപ്പിക്കുന്നു. അതേപോലെയാണ് സൽകർമ്മങ്ങൾ. ഒരു മനുഷ്യൻ അവൻറെ ജീവിതത്തെ നന്മകളിലും നന്മയുടെ വഴികളിലും തളച്ചിടുമ്പോൾ അവനിൽ സംഭവിക്കുന്ന പാപങ്ങൾ പൊറുക്കാൻ ആ നന്മകൾ തന്നെ കാരണമായിത്തീരുന്നു.

അല്ലാഹു പറയുന്നു:

وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُم مَّغْفِرَةً وَأَجْرٌ عَظِيمٌ * وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُوْلَئِكَ أَصْحَابُ } (സൂറത്തുൽ മാഇദ: 9-10) “വിശ്വസിക്കുകയും സൽപ്രവൃത്തികൾ പ്രവർത്തിക്കുകയും ചെയ്ത‌വർക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ടെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിക്കളയുകയും ചെയ്‌തവരാകട്ടെ നരകാവകാശികളാകുന്നു.”

അല്ലാഹു വീണ്ടും പറയുന്നു:

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ * الَّذِينَ* يُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ أُوْلَئِكَ هُمُ الْمُؤْمِنُونَ حَقًّا لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ (സൂറത്തുൽ അൻഫാൽ: 2-4) “അല്ലാഹുവെപ്പറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ചു വിറക്കുന്നവരും, അവൻ്റെ ദൃഷ്ടാന്തങ്ങൾ വായിച്ചുകേൾപ്പിക്കപ്പെട്ടാൽ വിശ്വാസം വർദ്ധിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിൽ ഭരമേൽപ്പിക്കുന്നവരും മാത്രമാണ് സത്യവിശ്വാസികൾ. നമസ്ക‌ാരം മുറപോലെ നിർവഹിക്കുകയും നാം നൽകിയതിൽ നിന്ന് ചിലവഴിക്കുകയും ചെയ്യുന്നവർ. അവർ തന്നെയാണ് യഥാർത്ഥ വിശ്വാസികൾ. അവർക്ക് അവരുടെ രക്ഷിതാവിങ്കൽ പദവികളും പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്.”

ഈ ആയത്തിൽ ഈമാനിൻ്റെയും അമലുസ്വാലിഹാത്തിൻ്റെയും പ്രാധാന്യത്തെ അല്ലാഹു ഓർമിപ്പിക്കുന്നു. വിശ്വസിക്കുകയും സൽകർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്നവർക്ക് മഗ്‌ഫിറത്ത് അല്ലാഹു വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:

وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى{ ) : 82( “തീർച്ചയായും പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സൽപ്രവൃത്തികൾ പ്രവർത്തിക്കുകയും നേർവഴിയിൽ നിലകൊള്ളുകയും ചെയ്‌തവർക്ക് ഞാൻ ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു.”

ശിർക്ക് ഒഴികെയുള്ള പാപങ്ങൾ അല്ലാഹു പൊറുക്കുമെന്ന് ഖുർആൻ വ്യക്തമാക്കുന്നു:

48 🙂 إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَاء( “തന്നോട് പങ്കുചേർക്കപ്പെടുന്നത് (ശിർക്ക്) അല്ലാഹു പൊറുക്കുകയില്ല. അതല്ലാത്ത പാപങ്ങൾ അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്.”

ഹദീസുൽ ഖുദ്സിയിൽ അല്ലാഹു പറയുന്നു:

يا ابن آدم، لو أتيتني بقراب الأرض خطايا، ثم لقيتني لا تشرك بي شيئًا لأتيتك بقرابها مغفرة)) “മനുഷ്യാ!, നീ ഭൂമി നിറയെ പാപങ്ങളുമായി എന്നെ കണ്ടുമുട്ടുകയും എന്നാൽ എന്നോട് ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്‌താൽ, ഭൂമി നിറയെ പാപമോചനവുമായി ഞാൻ നിന്നെ സ്വീകരിക്കുന്നതാണ്.” (തിർമിദി).

ജീവിതത്തിൽ ശിർക്ക് വരാതിരുന്നാൽ അല്ലാഹുവിൻറെ തൗഹീദിൽ വിരുദ്ധമായത് സംഭവിക്കാതിരുന്നാൽ തീർച്ചയായും അതുതന്നെ മഹ്ഫിറത്തിൻ്റെ പ്രധാനപ്പെട്ട കാരണമാണ് എന്ന് ഈ വചനങ്ങൾ പഠിപ്പിക്കുന്നു. സഹീഹ് മുസ്‌ലിമിൽ കാണാം:

من جاء بالحسنة، فله عشر أمثالها وأزيد، ومن جاء بالسيئة فجزاؤه سيئة مثلها أو أغفر … ومن لقيني بقراب الأرض خطيئة لا يشرك بي شيئًا، لقيته بمثلها مغفرة “ആരെങ്കിലും ഒരു നന്മയുമായി വന്നാൽ അവന് അതിൻ്റെ പത്തിരട്ടിയോ അതിലധികമോ ലഭിക്കും. ആരെങ്കിലും ഒരു തിന്മയുമായി വന്നാൽ അതിന്റെ ശിക്ഷ ആ തിന്മയ്ക്ക് തുല്യമായതോ അല്ലെങ്കിൽ ഞാൻ പൊറുത്തുകൊടുക്കുന്നതോ ആയിരിക്കും… ആരെങ്കിലും എന്നോട് ഒന്നിനെയും പങ്കുചേർക്കാതെ ഭൂമി നിറയെ തെറ്റുകളുമായി എന്നെ കണ്ടുമുട്ടിയാൽ ഭൂമി നിറയെ പാപമോചനവുമായി ഞാൻ അവനെ കണ്ടുമുട്ടും.” തൗഹീദിൽ മരിക്കുന്നവൻ്റെ പദവിയെക്കുറിച്ച് അബൂദർറ് (റ) നിവേദനം ചെയ്‌ത ഹദീസിൽ നബി (സ) പറഞ്ഞു: … ما من عبد قال: لا إله إلا الله، ثم مات على ذلك إلا دخل الجنة، وإن زنى وإن سرق “ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുകയും ആ വിശ്വാസത്തിൽ മരിക്കുകയും ചെയ്‌താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും; അവൻ വ്യഭിചരിക്കുകയും മോഷ്ടിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും ശരി.”

ഇമാം ബുഖാരി പറയുന്നു: ഇത് മരിക്കുന്ന സമയത്തോ അതിനുമുമ്പോ തൗബ ചെയ്യുകയും ഖേദിക്കുകയും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുകയും ചെയ്യുമ്പോഴാണ്.

ഉസ്‌മാൻ (റ) നിവേദനം ചെയ്‌ത ഹദീസിൽ നബി (സ) പറഞ്ഞു:

من مات وهو يعلم أنه لا إله إلا الله، دخل الجنة)) “അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്ന് അറിഞ്ഞുകൊണ്ട് ആരെങ്കിലും മരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു.” (മുസ്ലിം).


ഇസ്ത‌ിഗ്‌ഫാർ – പാപമോചനം തേടൽ

അല്ലാഹു പറയുന്നു:

) وَاسْتَغْفِرُوا اللَّهَ إِنَّ اللَّهَ غَفُورٌ رَّحِيمٌ : 199( “നിങ്ങൾ അല്ലാഹുവോട് പാപമോചനം തേടുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَّحِيمًا{ )manmě: 110( “ആരെങ്കിലും വല്ല തിന്മയും ചെയ്യുകയോ തന്നോട് തന്നെ അന്യായം പ്രവർത്തിക്കുകയോ ചെയ്‌തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം അല്ലാഹുവെ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അവൻ കണ്ടെത്തും.”

മുത്തഖീങ്ങളായ ആളുകളെക്കുറിച്ച് അല്ലാഹു പറയുന്നു:

وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ * أُولَئِكَ جَزَاؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّاتٌ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا وَنِعْمَ أَجْرُ الْعَامِلِينَ ) : 135-136( “വല്ല നീചകൃത്യവും ചെയ്‌താൽ അഥവാ സ്വന്തത്തോട് തന്നെ അന്യായം ചെയ്‌താൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മോചനം തേടുകയും ചെയ്യുന്നവർ – അല്ലാഹു അല്ലാതെ ആരാണ് പാപങ്ങൾ പൊറുത്തു കൊടുക്കുക? തങ്ങൾ ചെയ്‌ത തെറ്റുകളിൽ ബോധപൂർവ്വം അവർ ഉറച്ചുനിൽക്കുകയുമില്ല. അത്തരക്കാർക്കുള്ള പ്രതിഫലം അവരുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും താഴ്‌ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുമാകുന്നു.”

ഹദീസുൽ ഖുദ്സിയിൽ അല്ലാഹു പറയുന്നു:

يا ابن آدم لو بلغت ذنوبك عنان السماء ثم استغفرتني غفرت لك ولا أبالي)) “ഹേ ആദം പുത്രാ, നിൻ്റെ പാപങ്ങൾ ആകാശത്തിൻ്റെ ചക്രവാളം വരെ എത്തിയിട്ടുണ്ടെങ്കിലും നീ എന്നോട് പാപമോചനം തേടിയാൽ ഞാൻ നിനക്ക് പൊറുത്തുതരും; എനിക്കത് ഒരു പ്രയാസമുള്ള കാര്യമല്ല.”


തഖ്‌വ – ഭയഭക്തി

തഖ് വയിൽ അധിഷ്ഠിതമായ ജീവിതം പാപമോചനത്തിൻ്റെ ഏറ്റവും ഉയർന്ന വഴിയാണ് എന്ന് ഖുർആൻ പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّهَ يَجْعَل لَّكُمْ فُرْقَانَا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ وَاللَّهُ ذُو الْفَضْلِ الْعَظِيمِ (സൂറത്തുൽ അൻഫാൽ: 29) “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുന്ന പക്ഷം സത്യവും അസത്യവും വേർതിരിക്കാനുള്ള വിവേചനം അവൻ നിങ്ങൾക്ക് നൽകുകയും നിങ്ങളുടെ തിന്മകൾ അവൻ മായ്ച്ചുകളയുകയും നിങ്ങൾക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്.”

Similar Posts

  • നോമ്പും നാവിനെ സൂക്ഷിക്കലും

    ഇസ്ലാമിൻറെ കാഴ്ചപ്പാടിൽ നോമ്പ് എന്നത് ശാരീരികമായി മാത്രം അനുഭവിക്കേണ്ട ഒന്നല്ല.രാവിലെ മുതൽ വൈകുന്നേരം വരെ പാനീയങ്ങളും ഭോഗപരതയും എല്ലാം ഒഴിവാക്കി നോമ്പ് അനുഷ്ഠിക്കുന്ന ഒരു വ്യക്തി അവന്റെ നിർബന്ധ കടമ പൂർത്തിയാക്കുമെങ്കിലും അവൻ്റെ നാവിനെ ഹറാമുകളിൽ  നിന്നും അവൻ സംരക്ഷിക്കുന്നില്ലെങ്കിൽ നോമ്പിൻറെ പൂർണ്ണതയിലേക്ക് അവന് എത്താൻ കഴിയുകയില്ല. ആമാശയം ഭക്ഷണത്തിൽ നിന്ന് നോമ്പ് നോൽക്കുമ്പോൾ, നാവ് അനാവശ്യവും നിഷിദ്ധവുമായ സംസാരങ്ങളിൽ നിന്നും നോമ്പ് നോൽക്കേണ്ടതുണ്ട്. വിശ്വാസിയുടെ നോമ്പ് ഒരു പൂർണ്ണമായ ആരാധനയാകുന്നത് അവന്റെ നാവ് നിയന്ത്രിക്കപ്പെടുമ്പോൾ മാത്രമാണ്….

  • സാഹോദര്യത്തിന്റെ മാസം

    മുഅ്മിനീങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ ബന്ധം ആദർശ പരമായ സാഹോദര്യമാണ്. മുസ്ലിമീങ്ങൾ വിവിധ രാജ്യക്കാരാണെങ്കിലും വ്യത്യസ്‌ത വംശങ്ങളിലും ഗോത്രങ്ങളിലും പെട്ടവരുമാണെങ്കിലും ഈ ബന്ധം അവരെ പരസ്പ്‌പരം ഒന്നിപ്പിക്കുന്നു. പരസ്‌പരബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുകയും ഊഷ്‌മളമാക്കുകയും ചെയ്യേണ്ട വിശുദ്ധമായ മാസമാണ് റമദാൻ. നോമ്പിലൂടെയും ദാനധർമ്മങ്ങളിലൂടെയും ഇഫ്‌താറിലൂടെയും എല്ലാം സാഹോദര്യം നിലനിർത്താനുള്ള വിവിധ സാഹചര്യങ്ങളെ അല്ലാഹു റമളാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സാഹോദര്യത്തിന്റെ പ്രാധാന്യം [إِنَّمَا الْمُؤْمِنُونَ إِخْوَةٌ} [الحجرات: :10 (സഹോദരങ്ങളാണ്.) സാഹോദര്യത്തിന് അതിർവരമ്പുകൾ ഇല്ല എന്നും വംശ വർണ്ണ വൈവിധ്യങ്ങളോ കുടുംബ പരിഗണനകളോ…

  • സക്കാത്ത് നൽകാതിരിക്കുന്നതിൻ്റെ അപകടങ്ങൾ

    1. മാനവികതയ്ക്ക് വിരുദ്ധം സമ്പത്ത് നൽകുന്നത് മനുഷ്യരെ പരീക്ഷിക്കാനാണെന്ന് ഖുർആൻ ഉണർത്തുന്നു. സക്കാത്ത് നൽകാതിരിക്കുന്നത് ലോകത്ത് സാമ്പത്തിക അസ്ഥിരതയും അസമത്വവും സൃഷ്ടിക്കും.+2 2. മുനാഫിക്കുകളുടെ (കപടവിശ്വാസി) അടയാളം സക്കാത്ത് നൽകാൻ മടി കാണിക്കുന്നത് കപടവിശ്വാസികളുടെ ലക്ഷണമായി ഖുർആൻ വിശേഷിപ്പിക്കുന്നു.+1 3. ലുബ്ദ്ധിൻ്റെ (പിശുക്ക്) വിപത്തുകൾ പിശുക്ക് കാണിക്കുന്ന സമ്പത്ത് അന്ത്യനാളിൽ കഴുത്തിൽ മാലയായി അണിയിക്കപ്പെടും.+1 4. കഠിനശിക്ഷകൾ സക്കാത്ത് നൽകാത്തവർക്ക് പരലോകത്ത് കഠിനമായ ശിക്ഷകളുണ്ടെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. 5. അബൂബക്കർ സിദ്ദീഖ് (റ) വിൻ്റെ നിലപാട് നബി…

  • ഇഅ്തികാഫ്

    ശരീഅത്തിന്റെ ഭാഷയിൽ അല്ലാഹുവെ മാത്രം ലക്ഷ്യം വെച്ച് പള്ളിയിൽ കഴിഞ്ഞുകൂടുന്നതിനെയാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. ഇഷ്ടമുള്ള ഏതൊരു ആരാധനയിലും മുഴുകി അവിടെത്തന്നെ ഇരിക്കുക എന്നതാണ് ഇതിന്റെ സാരം. മറ്റൊന്നിനും വിട്ടുകൊടുക്കാതെ സ്വയം സമർപ്പിക്കുക, ഒരിടത്ത് ഉറച്ചുനിൽക്കുക, വിട്ടുപിരിയാതെ കൂടെയുണ്ടാവുക എന്നൊക്കെയാണ് ഈ പദത്തിന്റെ ഭാഷാർത്ഥം. ദുന്യവിയായ (ഭൗതികമായ) സാഹചര്യങ്ങളിൽ നിന്നും വിട്ട് അല്ലാഹുവിലേക്ക് ചേർന്ന് നിൽക്കുക എന്നതാണ് ഈ ഇബാദത്തിന്റെ പൊരുൾ. ദുനിയാവിന്റെ ബഹളങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും തന്റെ മനസ്സിനെ മോചിപ്പിച്ച്, അല്ലാഹുവിലേക്ക് മാത്രം ചേർത്തുനിർത്താനായി…

  • പിണക്കങ്ങൾ പരിഹരിക്കേണ്ട മാസം

    പരസ്‌പരമുള്ള പിണക്കങ്ങൾ നമ്മുടെ പല അമലുകളുടെയും പ്രതിഫലങ്ങളെ നശിപ്പിച്ചു കളയും. സഹാനുഭൂതിയുടെയും സാഹോദര്യത്തിൻ്റെയും മാസമായ വിശുദ്ധമായ റമദാനിൽ മുഅ്മിനീങ്ങൾ തമ്മിൽ പരസ്‌പരം സ്നേഹവും ഐക്യവും നിലനിർത്തേണ്ടതിന് പകരം പരസ്‌പരം പിണക്കങ്ങൾ ആയി കഴിയുന്നത് ഈ മഹനീയ മാസത്തിലെ നമ്മുടെ അമലുകളുടെ പ്രതിഫലങ്ങളെ പ്രതികൂലമായി ബാധിക്കും.അല്ലാഹു പറയുന്നു: . (إنما المؤمنون إخوة فأصلحوا بين أخويكم} [الحجرات (10) അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികൾ പരസ്‌പരം സഹോദരങ്ങളാണ്.അതിനാൽ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ സന്ധിയുണ്ടാക്കുക.” [അൽ-ഹുജുറാത്ത്: 10].പരസ്‌പരം വിട്ടുനിൽക്കുന്നതും…

  • തൗബയും അതിന്റെ പ്രാധാന്യവും

    1. മനുഷ്യസഹജമായ വീഴ്ചകളും തൗബയും 2. ഖുർആനിലെ തൗബയുടെ പ്രാധാന്യം 3. അല്ലാഹുവിൻ്റെ സ്നേഹവും വാഗ്ദാനങ്ങളും 4. പ്രവാചകന്മാരുടെ തൗബ ഖുർആനിൽ വിവിധ പ്രവാചകന്മാർ നടത്തിയ പശ്ചാത്താപങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്: 5. തൗബയുടെ ഗുണഫലങ്ങൾ പശ്ചാത്താപം പരലോക വിജയം മാത്രമല്ല, ഇഹലോകത്ത് താഴെ പറയുന്ന അനുഗ്രഹങ്ങൾക്കും കാരണമാകുന്നു:

Leave a Reply

Your email address will not be published. Required fields are marked *