നോമ്പും നാവിനെ സൂക്ഷിക്കലും

ഇസ്ലാമിൻറെ കാഴ്ചപ്പാടിൽ നോമ്പ് എന്നത് ശാരീരികമായി മാത്രം അനുഭവിക്കേണ്ട ഒന്നല്ല.രാവിലെ മുതൽ വൈകുന്നേരം വരെ പാനീയങ്ങളും ഭോഗപരതയും എല്ലാം ഒഴിവാക്കി നോമ്പ് അനുഷ്ഠിക്കുന്ന ഒരു വ്യക്തി അവന്റെ നിർബന്ധ കടമ പൂർത്തിയാക്കുമെങ്കിലും അവൻ്റെ നാവിനെ ഹറാമുകളിൽ  നിന്നും അവൻ സംരക്ഷിക്കുന്നില്ലെങ്കിൽ നോമ്പിൻറെ പൂർണ്ണതയിലേക്ക് അവന് എത്താൻ കഴിയുകയില്ല. ആമാശയം ഭക്ഷണത്തിൽ നിന്ന് നോമ്പ് നോൽക്കുമ്പോൾ, നാവ് അനാവശ്യവും നിഷിദ്ധവുമായ സംസാരങ്ങളിൽ നിന്നും നോമ്പ് നോൽക്കേണ്ടതുണ്ട്. വിശ്വാസിയുടെ നോമ്പ് ഒരു പൂർണ്ണമായ ആരാധനയാകുന്നത് അവന്റെ നാവ് നിയന്ത്രിക്കപ്പെടുമ്പോൾ മാത്രമാണ്.

​അനാവശ്യമായ സംസാരങ്ങൾ ഒരു വിശ്വാസിയുടെ ഈമാനികമായ അന്തസ്സത്തയെ തകർക്കുന്ന ഒന്നാണെന്ന് ഖുർആനും സുന്നത്തും ആവർത്തിച്ചു വ്യക്തമാക്കുന്നു.

​ഖുർആൻ സൂക്തങ്ങൾ:

 ​قَدْ أَفْلَحَ الْمُؤْمِنُونَ  الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ  وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ (തീർച്ചയായും സത്യവിശ്വാസികൾ വിജയിച്ചിരിക്കുന്നു. തങ്ങളുടെ നമസ്കാരത്തിൽ ഭക്തിയുള്ളവരും, അനാവശ്യമായ കാര്യങ്ങളിൽ നിന്ന് തിരിഞ്ഞു കളയുന്നവരുമാണവർ – 

 (മുഅ്മിനൂൻ: 1-3)

 ​لَّا خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ (അവരുടെ രഹസ്യ സംസാരങ്ങളിൽ അധികത്തിലും യാതൊരു നന്മയുമില്ല; ദാനധർമ്മത്തിനോ സൽക്കർമ്മത്തിനോ ജനങ്ങൾക്കിടയിൽ സമാധാനമുണ്ടാക്കുന്നതിനോ കൽപ്പിക്കുന്നവരുടേതൊഴികെ – (സൂറത്തു നിസാഅ്: 114)

 ​وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ (55-സൂറത്തുൽ ഖസസ്) 

 (അവർ അനാവശ്യമായ കാര്യങ്ങൾ കേട്ടാൽ അതിൽ നിന്ന് തിരിഞ്ഞു കളയുന്നു -ഞങ്ങൾക്ക് ഞങ്ങളുടെ അമലുകളും നിങ്ങൾക്ക് നിങ്ങളുടെ അമലകളും -നിങ്ങൾക്ക് അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ ഞങ്ങൾ ഒരിക്കലും വിഡ്ഢികളുടെ പാതയെ പിന്തുടരുന്നില്ല എന്ന് അവർ പറയും)

ഈ ആയത്തുകൾ വളരെ വ്യക്തമായി നമ്മളെ പഠിപ്പിക്കുന്നത് ഒരു വിശ്വാസി അനാവശ്യമായ കാര്യങ്ങളിൽ നിന്ന് പിന്തിരിയുന്നവൻ ആയിരിക്കണം എന്നാണ്.തനിക്ക് ദുനിയവിയോ ഉഖ്റവിയോ ആയ യാതൊരു ഗുണവും ഇല്ലാത്ത കാര്യങ്ങൾ സംസാരിച്ച് ഒരു വിശ്വാസിയെ തൻറെ വ്യക്തിത്വത്തെ നശിപ്പിക്കരുത് എന്നും ഈ ആയത്തുകൾ  നമ്മെ ഉണർത്തുന്നു.പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളും നമ്മളെ അക്കാര്യം ഗൗരവത്തിൽ ഓർമിപ്പിക്കുന്നുണ്ട്.

 ​«مِنْ حُسْنِ إِسْلَامِ المَرْءِ تَرْكُهُ مَا لَا يَعْنِيهِ» (ഒരാളുടെ ഇസ്‌ലാം നന്നാകുന്നതിന്റെ അടയാളം തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ ഉപേക്ഷിക്കലാണ് – 

സുനനുത്തിർമിദി: 2317)

 ​«إِنَّ اللَّهَ كَرِهَ لَكُمْ ثَلاثًا: قِيلَ وَقَالَ، وَكَثْرَةَ

 السُّؤَالِ، وَإِضَاعَةَ الْمَالِ» (അല്ലാഹു നിങ്ങൾക്ക് മൂന്ന് കാര്യങ്ങൾ വെറുത്തിരിക്കുന്നു: അനാവശ്യമായ വർത്തമാനങ്ങൾ (അതല്ലേ ഇതല്ലേ എന്ന് പറയൽ), അമിതമായ ചോദ്യങ്ങൾ, ധനം പാഴാക്കൽ –   സ്വഹീഹുൽ ബുഖാരി: 1477)

ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഖാളി ഇയാള് (റ)പറയുന്നത്

قال القاضي عياض: ومعنى “قِيلَ وَقَالَ”: الخوض في أخبار الناس، وحكايات ما لا يعني من أحوالهم

അനാവശ്യമായി ജനങ്ങളുടെ സംസാരങ്ങളിൽ മുഴുവനും ഒരു കാര്യവും ഇല്ലാത്ത അവരുടെ ജീവിതാവസ്ഥകളിൽ ഇടപെട്ട് സംസാരിക്കലുമാണ്.

 ​«مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ» (അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ നല്ലത് പറയട്ടെ, അല്ലെങ്കിൽ മൗനം പാലിക്കട്ടെ – സ്വഹീഹുൽ ബുഖാരി: 6018)

​ഈ പ്രവാചക വചനങ്ങളും നമ്മളെ പഠിപ്പിക്കുന്നത് അനാവശ്യമായ കാര്യങ്ങളിൽ നിന്നും നാം നമ്മുടെ നാവിനെ സംരക്ഷിക്കണം എന്നാണ് ‘

 ​ഇമാം ഷാഫി (റ) ഒരിക്കൽ പറഞ്ഞു: «إِذَا أَرَادَ الْكَلَامَ فَعَلَيْهِ أَنْ يُفَكِّرَ قَبْلَ كَلَامِهِ، فَإِنْ ظَهَرَ فِيهِ مَصْلَحَةٌ تَكَلَّمَ، وَإِنْ شَكَّ لَمْ يَتَكَلَّمْ حَتَّى يَبْدُوَ لَهُ» (സംസാരിക്കാൻ ഉദ്ദേശിക്കുമ്പോൾ ഒന്ന് ചിന്തിക്കുക; ഗുണമുണ്ടെങ്കിൽ സംസാരിക്കുക, സംശയമുണ്ടെങ്കിൽ ഗുണം വ്യക്തമാകും വരെ മിണ്ടാതിരിക്കുക – കിതാബുൽ അദ്കാർ)എത്ര ഭംഗിയാണ് ഈ ഉപദേശം എന്ന് ശ്രദ്ധിക്കുക.

താബിഉകളിൽ പ്രമുഖനായ ഹസനുൽ ബസ്രി (റ)ഒരിക്കൽ പറയുകയുണ്ടായി ​«مَا عَقَلَ دِينَهُ مَنْ لَمْ يَحْفَظْ لِسَانَهُ»

“നാവിനെ സംരക്ഷിക്കാത്തവന് തന്റെ ദീൻ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.”

​2.അനാവശ്യ സംസാരം നോമ്പിന്റെ ഗുണത്തെ നഷ്ടപ്പെടുത്തുന്നു.

​വാക്കുകൾ സൂക്ഷിക്കാത്തവന്റെ പട്ടിണിക്ക് അല്ലാഹുവിന്റെ അടുക്കൽ വിലയില്ലെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചു.നമ്മുടെ വാക്കുകൾ അല്ലാഹുവിൻറെ മുന്നിൽ തീർച്ചയായും രേഖപ്പെടുത്തപ്പെടും.ഖുർആൻ പറയുന്നു:

 ​مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ (ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അത് നിരീക്ഷിക്കാൻ തയ്യാറായി റഖീബും അതീദും അവിടെ ഉണ്ടാകാതിരിക്കില്ല – സൂറത്തു ഖാഫ്: 18)

നല്ല വാക്കുകളാണ് നാം സംസാരിക്കേണ്ടതൊന്നും അതാണ് തഖ്‌വയുടെ അടയാളം എന്നും ഖുർആൻ ഓർമ്മിപ്പിക്കുന്നു:

 ​يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا (വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും നേരായ വാക്ക് പറയുകയും ചെയ്യുക – സൂറത്തുൽ അഹ്സാബ്: 70)

 ​وَقُولُوا لِلنَّاسِ حُسْنًا (ജനങ്ങളോട് നിങ്ങൾ നല്ലത് സംസാരിക്കുക – സൂറത്തുൽ ബഖറ: 83)

​നോമ്പിന്റെ ഫലത്തെ അനാവശ്യമായ സംസാരങ്ങൾ ബാധിക്കുമെന്ന് പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ നമുക്ക് ആവർത്തിച്ച് താക്കീത് നൽകുന്നുണ്ട്.

താഴെ വിശദീകരിക്കുന്ന ഹദീസുകൾ ശ്രദ്ധിക്കുക:

 ​«لَيْسَ الصِّيَامُ مِنَ الأَكْلِ وَالشَّرْبِ، إِنَّمَا الصِّيَامُ مِنَ اللَّغْوِ وَالرَّفَثِ» (ഭക്ഷണവും പാനീയവും ഉപേക്ഷിക്കലല്ല നോമ്പ്, മറിച്ച് അനാവശ്യമായ സംസാരങ്ങളിൽ നിന്നും അശ്ലീലങ്ങളിൽ നിന്നും വിട്ടുനിൽക്കലാണ് – അൽ-മുസ്തദ്റക്: 1570)

 ​«مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ» (വ്യാജ സംസാരവും അതനുസരിച്ചുള്ള പ്രവർത്തിയും ഉപേക്ഷിക്കാത്തവൻ ഭക്ഷണം ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല – സ്വഹീഹുൽ ബുഖാരി: 1903)

 ​«رُبَّ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلَّا الْجُوعُ» (നോമ്പ് വഴി വിശപ്പല്ലാതെ മറ്റൊന്നും ലഭിക്കാത്ത എത്രയോ നോമ്പുകാരുണ്ട്! – സുനനു ഇബ്നു മാജ: 1690)

 ​ജാബിർ ബിൻ അബ്ദില്ല (റ) ഒരിക്കൽ പറയുകയുണ്ടായി: «إِذَا صُمْتَ فَلْيَصُمْ سَمْعُكَ وَبَصَرُكَ وَلِسَانُكَ عَنِ الْكَذِبِ وَالْمَآثِمِ» (നീ നോമ്പ് നോറ്റാൽ നിന്റെ കേൾവിയും കാഴ്ചയും നാവും കളവിൽ നിന്നും പാപങ്ങളിൽ നിന്നും നോമ്പ് നോൽക്കട്ടെ – മുസ്വന്നഫ് ഇബ്നു അബീ ശൈബ)

സമാനമായ ആശയം ഇബ്നു ഹജർ അസ്ഖലാനി (റ) യും പറയുന്നുണ്ട് “നാവിനെ നിയന്ത്രിക്കാത്തവൻ നോമ്പിന്റെ പ്രതിഫലം നശിപ്പിക്കുന്നു.” (ഫത്ഹുൽ ബാരി).

​3. നാവിനെ സൂക്ഷിക്കുന്നവർക്കുള്ള സ്വർഗ്ഗീയ വാഗ്ദാനങ്ങൾ 

​സംസാരം നിയന്ത്രിക്കുന്നവർക്ക് അല്ലാഹു വലിയ പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

​ഖുർആൻ സൂക്തങ്ങൾ:

 ​أُولَٰئِكَ يُجْزَوْنَ الْغُرْفَةَ بِمَا صَبَرُوا وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَامًا (ക്ഷമ പാലിച്ചതിന്റെ ഫലമായി അവർക്ക് സ്വർഗ്ഗത്തിൽ ഉന്നതമായ കൊട്ടാരങ്ങൾ നൽകപ്പെടും – സൂറത്തുൽ ഫുർഖാൻ: 75. ഇവിടെ ക്ഷമ എന്നാൽ നാവിനെ നിയന്ത്രിക്കൽ കൂടിയാണെന്ന് പണ്ഡിതർ വിവരിക്കുന്നു)

 ​لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا  إِلَّا قِيلًا سَلَامًا سَلَامًا (അവിടെ (സ്വർഗ്ഗത്തിൽ) അനാവശ്യമായതോ പാപകരമായതോ ആയ യാതൊന്നും അവർ കേൾക്കുകയില്ല – സൂറത്തുൽ വാഖിഅ: 25-26)

 ​إِنَّ الْمُتَّقِينَ فِي مَقَامٍ أَمِينٍ (തീർച്ചയായും സൂക്ഷ്മത പാലിച്ചവർ ഭദ്രമായ പദവിയിലായിരിക്കും – സൂറത്തു ദുഖാൻ: 51)

​ഹദീസുകൾ:

 ​«مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الجَنَّةَ» (രണ്ട് താടിയെല്ലുകൾക്കിടയിലുള്ളതിനും (നാവ്) രണ്ട് കാലുകൾക്കിടയിലുള്ളതിനും ആര് എനിക്ക് ഗ്യാരണ്ടി നൽകുന്നുവോ, അവർക്ക് ഞാൻ സ്വർഗ്ഗം ഗ്യാരണ്ടി നൽകുന്നു – സ്വഹീഹുൽ ബുഖാരി: 6474)

 ​«أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا» (താൻ പറയുന്നത് സത്യമാണെങ്കിൽ പോലും തർക്കം ഉപേക്ഷിക്കുന്നവന് സ്വർഗ്ഗത്തിന്റെ മധ്യത്തിൽ ഒരു വീടിന് ഞാൻ ഉത്തരവാദിയാണ് – അബൂ ദാവൂദ്: 4800)

 ​«طُوبَى لِمَنْ مَلَكَ لِسَانَهُ» (സ്വന്തം നാവിനെ നിയന്ത്രിച്ചവന് മംഗളം – സ്വഹീഹുൽ ജാമിഅ്: 3929)

 ​ഒരിക്കൽ ഇമാം ഇബ്നുൽ ഖയ്യിം (റ)പറയുകയുണ്ടായി: «ذكر الله شفاء وذكر الناس داء» (അല്ലാഹുവിനെ സ്മരിക്കൽ ഔഷധവും, മനുഷ്യരെപ്പറ്റി സംസാരിക്കൽ (അനാവശ്യമായത്) രോഗവുമാണ്.)

​ആധുനിക മനഃശാസ്ത്രം പോലും അനാവശ്യ സംസാരത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ പ്രാധാന്യം അംഗീകരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ കാലത്ത് ‘Digital Silence’ എന്നത് ആത്മീയ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.എന്തിനും ഏതിനും കമന്റ് പറയുന്നതും അനാവശ്യമായി സോഷ്യൽ മീഡിയയിൽ ഇടപെടുന്നതും നമ്മുടെ വ്യക്തിത്വം നശിപ്പിക്കും.

​”Silence is not just the absence of noise, it is the presence of focus.” 

​”Speak only if it improves upon the silence.” (മൗനത്തേക്കാൾ മനോഹരമായത് പറയാനുണ്ടെങ്കിൽ മാത്രം സംസാരിക്കുക.) മനഃശാസ്ത്രപരമായി, കുറച്ച് സംസാരിക്കുകയും കൂടുതൽ കേൾക്കുകയും ചെയ്യുന്നത് ഉയർന്ന വൈകാരിക ബുദ്ധിയുടെ (High EQ) ലക്ഷണമാണ്. തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നവർക്ക് മാത്രമേ നാവിനെ നിയന്ത്രിക്കാൻ കഴിയൂ.​അനാവശ്യമായ സംസാരം നമ്മുടെ മാനസിക ഊർജ്ജത്തെ (Mental Energy) ചോർത്തിക്കളയും. ആവശ്യമില്ലാത്ത തർക്കങ്ങളിലും മറ്റും ഏർപ്പെടുന്നത് സ്ട്രെസ് ഹോർമോണായ Cortisol വർദ്ധിപ്പിക്കാൻ കാരണമാകും.

​”Silence is a source of Great Strength.” 

എന്നതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.ഇസ്ലാമിക സംസ്കാരങ്ങൾ നമ്മുടെ  ജീവിതത്തെ ഏറ്റവും ഉന്നതിയിലേക്ക് എത്തിക്കുന്നവയാണ്.സമൂഹത്തിലും അല്ലാഹുവിൻറെ അടുക്കലും നമുക്ക് വിജയം ഉണ്ടാകുന്നത് ദീനി സംസ്കാരങ്ങൾ ജീവിതത്തിൽ പകർത്തുമ്പോഴാണ്.ജനങ്ങൾക്കിടയിൽ ബഹുമാനവും നമ്മുടെ ചിന്തകൾക്ക് വ്യക്തതയും നമ്മുടെ ശരീരത്തെ നിയന്ത്രിക്കുവാനുള്ള ശേഷിയും സംസാരം നിയന്ത്രിക്കുന്നതിലൂടെ നമുക്ക് ലഭ്യമാകും എന്നത് മനശാസ്ത്രപരമായി തെളിയിക്കപ്പെട്ട ഒന്നാണ്.അതിനാൽ ഈ നോമ്പ് കാലം ഈ സംസ്കാരങ്ങൾ ശീലിക്കാനുള്ള വേദിയാകട്ടെ.അതിലൂടെ നമ്മുടെ നോമ്പിനെ പ്രതിഫലാർഹമാക്കുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ -ആമീൻ

Similar Posts

  • സക്കാത്ത് നൽകാതിരിക്കുന്നതിൻ്റെ അപകടങ്ങൾ

    1. മാനവികതയ്ക്ക് വിരുദ്ധം സമ്പത്ത് നൽകുന്നത് മനുഷ്യരെ പരീക്ഷിക്കാനാണെന്ന് ഖുർആൻ ഉണർത്തുന്നു. സക്കാത്ത് നൽകാതിരിക്കുന്നത് ലോകത്ത് സാമ്പത്തിക അസ്ഥിരതയും അസമത്വവും സൃഷ്ടിക്കും.+2 2. മുനാഫിക്കുകളുടെ (കപടവിശ്വാസി) അടയാളം സക്കാത്ത് നൽകാൻ മടി കാണിക്കുന്നത് കപടവിശ്വാസികളുടെ ലക്ഷണമായി ഖുർആൻ വിശേഷിപ്പിക്കുന്നു.+1 3. ലുബ്ദ്ധിൻ്റെ (പിശുക്ക്) വിപത്തുകൾ പിശുക്ക് കാണിക്കുന്ന സമ്പത്ത് അന്ത്യനാളിൽ കഴുത്തിൽ മാലയായി അണിയിക്കപ്പെടും.+1 4. കഠിനശിക്ഷകൾ സക്കാത്ത് നൽകാത്തവർക്ക് പരലോകത്ത് കഠിനമായ ശിക്ഷകളുണ്ടെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. 5. അബൂബക്കർ സിദ്ദീഖ് (റ) വിൻ്റെ നിലപാട് നബി…

  • സത്യാസത്യ വിവേചന മഹാസമരം

    മക്കയിലെ മണ്ണിൽ വെച്ച് വിശ്വാസികൾക്ക് നേരെ അഴിച്ചുവിട്ട പീഡനമുറകൾ കൊണ്ടൊന്നും ഖുറൈശികളുടെ പകയടങ്ങിയില്ല. തിരുനബി സല്ലല്ലാഹു അലൈഹിവസല്ലമയെ തളയ്ക്കാനുള്ള അവരുടെ ഗൂഢപദ്ധതികൾ പരാജയപ്പെട്ടത് ആ ശത്രുതയുടെ ആക്കം കൂട്ടി. മുസ്ലീങ്ങളുടെ സ്വത്തുക്കൾ കവർന്നെടുത്തും, വിശുദ്ധ കഅബയിലേക്കുള്ള അവരുടെ പ്രവേശനം തടഞ്ഞും അവർ തങ്ങളുടെ അഹങ്കാരം കാട്ടി. മുഅ്‌മിനീങ്ങളെ ഉപദ്രവിക്കാൻ കഴിയുന്ന ഒരു സാഹചര്യവും അവർ ഒഴിവാക്കിയില്ല. ഷിഅബ് അബി താലിബും നിരവധി സഹാബാക്കളുടെ രക്തസാക്ഷിത്വവും ഹിജ്റയും പോകുന്നിടത്തെല്ലാം തിരഞ്ഞുപിടിച്ചുള്ള അവരുടെ ആക്രമണങ്ങളും രൂക്ഷമായി. മർദ്ദിതരുടെ വിലാപങ്ങൾക്കും ശത്രുക്കളുടെ…

  • ഇഅ്തികാഫ്

    ശരീഅത്തിന്റെ ഭാഷയിൽ അല്ലാഹുവെ മാത്രം ലക്ഷ്യം വെച്ച് പള്ളിയിൽ കഴിഞ്ഞുകൂടുന്നതിനെയാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. ഇഷ്ടമുള്ള ഏതൊരു ആരാധനയിലും മുഴുകി അവിടെത്തന്നെ ഇരിക്കുക എന്നതാണ് ഇതിന്റെ സാരം. മറ്റൊന്നിനും വിട്ടുകൊടുക്കാതെ സ്വയം സമർപ്പിക്കുക, ഒരിടത്ത് ഉറച്ചുനിൽക്കുക, വിട്ടുപിരിയാതെ കൂടെയുണ്ടാവുക എന്നൊക്കെയാണ് ഈ പദത്തിന്റെ ഭാഷാർത്ഥം. ദുന്യവിയായ (ഭൗതികമായ) സാഹചര്യങ്ങളിൽ നിന്നും വിട്ട് അല്ലാഹുവിലേക്ക് ചേർന്ന് നിൽക്കുക എന്നതാണ് ഈ ഇബാദത്തിന്റെ പൊരുൾ. ദുനിയാവിന്റെ ബഹളങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും തന്റെ മനസ്സിനെ മോചിപ്പിച്ച്, അല്ലാഹുവിലേക്ക് മാത്രം ചേർത്തുനിർത്താനായി…

  • പാപമോചനത്തിൻ്റെ വഴികൾ 2

    റസൂലിനെ പിന്തുടരൽ അല്ലാഹു പറയുന്നു: 31 : ) {قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبُكُمْ وَاللَّهُ غَفُورٌ رَّحِيمٌ “(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും.” പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പഠിപ്പിച്ച വിവിധ ജീവിതചര്യകളിലൂടെ പാപമോചനം അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ബാങ്ക് വിളിക്കുന്നതിലും നന്നായി വുളൂ ചെയ്യുന്നതിലും നബി…

  • ഇഫ്‌ത്വാറിൻ്റെ മഹത്വം

    റമദാനിൽ നമുക്ക് നേടിയെടുക്കാൻ കഴിയുന്ന പുണ്യങ്ങളിൽ ഏറെ സുപ്രധാനമായതാണ് ഇഫ്ത‌ാർ. ധാരാളം നന്മകൾ അല്ലാഹു സുബ്ഹാനവതആലാ ഈ ഉൾപ്പെടുത്തിയിട്ടുണ്ട്. പരസ്‌പരമുള്ള സാഹോദര്യം പുതുക്കലും ഇബാദത്തിൽ സഹാനുഭൂതി പ്രകടമാക്കലും മറ്റുള്ളവർക്ക് ഭക്ഷണം നൽകലും കുടുംബബന്ധങ്ങളെ മെച്ചപ്പെടുത്തലും എല്ലാം ഈ അമലിൻ്റെ അനുബന്ധങ്ങളായ അല്ലാഹു നിശ്ചയിച്ചിരിക്കുന്നതാണ്. അതിനാൽ തന്നെ നോമ്പുതുറപ്പിക്കലിന് വലിയ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു. നോമ്പുകാരൻ്റെ അതേ പ്രതിഫലം: عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:…

  • പിണക്കങ്ങൾ പരിഹരിക്കേണ്ട മാസം

    പരസ്‌പരമുള്ള പിണക്കങ്ങൾ നമ്മുടെ പല അമലുകളുടെയും പ്രതിഫലങ്ങളെ നശിപ്പിച്ചു കളയും. സഹാനുഭൂതിയുടെയും സാഹോദര്യത്തിൻ്റെയും മാസമായ വിശുദ്ധമായ റമദാനിൽ മുഅ്മിനീങ്ങൾ തമ്മിൽ പരസ്‌പരം സ്നേഹവും ഐക്യവും നിലനിർത്തേണ്ടതിന് പകരം പരസ്‌പരം പിണക്കങ്ങൾ ആയി കഴിയുന്നത് ഈ മഹനീയ മാസത്തിലെ നമ്മുടെ അമലുകളുടെ പ്രതിഫലങ്ങളെ പ്രതികൂലമായി ബാധിക്കും.അല്ലാഹു പറയുന്നു: . (إنما المؤمنون إخوة فأصلحوا بين أخويكم} [الحجرات (10) അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികൾ പരസ്‌പരം സഹോദരങ്ങളാണ്.അതിനാൽ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ സന്ധിയുണ്ടാക്കുക.” [അൽ-ഹുജുറാത്ത്: 10].പരസ്‌പരം വിട്ടുനിൽക്കുന്നതും…

Leave a Reply

Your email address will not be published. Required fields are marked *