പാപമോചനത്തിൻ്റെ വഴികൾ 2

റസൂലിനെ പിന്തുടരൽ

അല്ലാഹു പറയുന്നു:

31 : ) {قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبُكُمْ وَاللَّهُ غَفُورٌ رَّحِيمٌ “(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും.”

പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പഠിപ്പിച്ച വിവിധ ജീവിതചര്യകളിലൂടെ പാപമോചനം അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ബാങ്ക് വിളിക്കുന്നതിലും നന്നായി വുളൂ ചെയ്യുന്നതിലും നബി തങ്ങളുടെ ചര്യയെ പിൻപറ്റുമ്പോൾ അതും മഹ്ഫിറത്തിന് കാരണമായിത്തീരുന്നു. ഇത്തരത്തിൽ ധാരാളം നന്മകളെ നബി തങ്ങൾ പഠിപ്പിക്കുന്നുണ്ട്.

ഉസ്‌മാൻ (റ) ഒരിക്കൽ നബി തങ്ങൾ വുളു ചെയ്‌തത് പോലെ ചെയ്‌തതിനു ശേഷം പറഞ്ഞു: നബി (സ) പറയുന്നതായി ഞാൻ കേട്ടു:

من توضاً هكذا، غفر له ما تقدم من ذنبه، وكانت صلاته ومشيه إلى المسجد نافلة)) “ആരെങ്കിലും ഇപ്രകാരം വുളൂഅ് ചെയ്‌താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും. അവൻ്റെ നമസ്‌കാരവും പള്ളിയിലേക്കുള്ള നടത്തവും അധിക പ്രതിഫലവുമാകും.”

വുളൂഇന് ശേഷമുള്ള ദിക്‌റിനെ കുറിച്ച് നബി (സ) പറഞ്ഞു:

…. ما منكم من أحد يتوضأ فيبلغ – أو فيسبغ – الوضوء، ثم يقول: أشهد أن لا إله إلا الله، وأن محمدًا عبد الله ورسوله)) “നിങ്ങളിൽ ആരെങ്കിലും പൂർണ്ണരൂപത്തിൽ വുളൂഅ് ചെയ്യുകയും ശേഷം ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു വഅന്ന മുഹമ്മദൻ അബ്ദുല്ലാഹി വറസൂലുഹു’ എന്ന് പറയുകയും ചെയ്‌താൽ സ്വർഗത്തിൻ്റെ എട്ട് കവാടങ്ങൾ അവന് വേണ്ടി തുറക്കപ്പെടും.” (മുസ്‌ലിം).

വുളൂഇന് ശേഷം രണ്ട് റക്അത്ത് നിസ്‌കരിക്കുന്നതിനെക്കുറിച്ച് നബി (സ) പറഞ്ഞു:

(( عتين لا يحدث فيهما نفسه، غفر له ما تقدم من ذنبه من توضأ نحو وضوئي هذا، ثم صلى ر)) “ആരെങ്കിലും എൻ്റെ ഈ വുളൂഅ് പോലെ വുളൂഅ് ചെയ്യുകയും മനസ്സിനെ അങ്ങുമിങ്ങും അലയാൻ വിടാതെ രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്ത‌ാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.” (ബുഖാരി, മുസ്‌ലിം).

ബാങ്ക് വിളിയെ കുറിച്ച് നബി (സ) പറഞ്ഞു:

المؤذن يغفر له مد صوته، وأجره مثل أجر من صلى معه)) “ബാങ്ക് വിളിക്കുന്നവൻ്റെ ശബ്ദം എത്തുന്നിടത്തോളം അവന് പാപമോചനം നൽകപ്പെടും. അവനോടൊപ്പം നമസ്‌കരിക്കുന്നവരുടെ അത്രയും പ്രതിഫലം അവനുമുണ്ടാകും.”

ബാങ്കിന് ഉത്തരം നൽകുന്നതും പാപമോചനത്തിന്റെ വഴിയായി നബി (സ) പറഞ്ഞു:

((من قال حين يسمع المؤذن: أشهد أن لا إله إلا الله وحده لا شريك له… غفر له ذنبه)) “ബാങ്ക് കേൾക്കുമ്പോൾ ആരെങ്കിലും ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു… എന്ന് ചൊല്ലിയാൽ അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടും.” (മുസ്‌ലിം).


ദാനധർമ്മങ്ങൾ, കോപം അടക്കൽ, വിട്ടുവീഴ്ച

അല്ലാഹു പറയുന്നു:

وَسَارِعُوا إِلَى مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ * الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ وَاللَّهُ يُحِبُّ الْمُحْسِنِينَ ) : 133-134( “നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനത്തിലേക്കും സ്വർഗത്തിലേക്കും നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക… സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനം ചെയ്യുന്നവരും, കോപം അടക്കിനിർത്തുന്നവരും, ജനങ്ങൾക്ക് മാപ്പുനൽകുന്നവരുമായ ഭക്തർക്ക് വേണ്ടി അത് ഒരുക്കപ്പെട്ടിരിക്കുന്നു.”


അഞ്ചുനേരത്തെ നമസ്‌കാരവും ജമാഅത്തും

നിസ്‌കാരവും നിസ്‌കാരത്തിൽ ചൊല്ലുന്ന ദിക്കറുകളും നിസ്‌കാരത്തിൻറെ ജമാഅത്തിൽ പങ്കെടുക്കലും എല്ലാം പാപമോചനത്തിൻ്റെ വഴികളായി നബി (സ) പറഞ്ഞു:

الصلوات الخمس، والجمعة إلى الجمعة، ورمضان إلى رمضان – مكفرات لما بينهن إذا اجتنبت الكبائر)) “അഞ്ചുനേരത്തെ നമസ്‌കാരങ്ങൾ, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെ, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ – ഇവയ്ക്കിടയിലുള്ള പാപങ്ങൾക്ക് ഇവ പ്രായശ്ചിത്തമാകും, വൻപാപങ്ങൾ വെടിഞ്ഞാൽ.”


ജുമുഅ നമസ്കാരം

നബി (സ) പറഞ്ഞു:

من اغتسل ثم أتى الجمعة … غفر له ما بينه وبين الجمعة الأخرى، وفضل ثلاثة أيام)) “ആരെങ്കിലും കുളിക്കുകയും ജുമുഅയ്ക്ക് വരികയും നമസ്‌കരിക്കുകയും ഖുതുബ ശ്രദ്ധിച്ചു കേൾക്കുകയും ചെയ്‌താൽ ആ ജുമുഅക്കും അടുത്ത ജുമുഅക്കുമിടയിലുള്ളതും കൂടാതെ മൂന്ന് ദിവസത്തെയും പാപങ്ങൾ അവന് പൊറുക്കപ്പെടും.” (മുസ്‌ലിം).


ഇമാമിന് പിന്നിൽ ആമീൻ പറയുക

നബി (സ) പറഞ്ഞു:

إذا أَمَّنَ الإمام فأمنوا ، فإنه من وافق تأمينه تأمين الملائكة، غفر له ما تقدم من ذنبه)) “ഇമാം ആമീൻ പറയുമ്പോൾ നിങ്ങളും ആമീൻ പറയുക. ആരുടെയെങ്കിലും ആമീൻ പറയൽ മലക്കുകളുടെ ആമീൻ പറയലുമായി ഒത്തുചേർന്നാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.” (മുസ്‌ലിം).


റബ്ബനാ വലക്കൽ ഹംദ് എന്ന് ചൊല്ലൽ

നബി (സ) പറഞ്ഞു:

…. إذا قال الإمام: سمع الله لمن حمده، فقولوا اللهم ربنا ولك الحمد)) “ഇമാം ‘സമിഅല്ലാഹു ലിമൻ ഹമിദഃ’ എന്ന് പറയുമ്പോൾ നിങ്ങൾ ‘അല്ലാഹുമ്മ റബ്ബനാ വലക്കൽ ഹംദ്’ എന്ന് പറയുക. അത് മലക്കുകളുടെ വാക്കുമായി ഒത്തുചേർന്നാൽ പാപങ്ങൾ പൊറുക്കപ്പെടും.”


ളുഹാ നമസ്കാരം

നബി (സ) പറഞ്ഞു:

من حافظ على شفعة الضحى، غفر له ذنوبه، وإن كانت مثل زبد البحر) “ആരെങ്കിലും ളുഹാ നമസ്‌കാരം പതിവാക്കിയാൽ അവൻ്റെ പാപങ്ങൾ സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും പൊറുക്കപ്പെടും.” (തിർമിദി)


രാത്രി നമസ്കാരം

നബി (സ) പറഞ്ഞു:

من قام رمضان إيمانا واحتسابًا غفر له ما تقدم من ذنبه “ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ രാത്രി നമസ്ക‌രിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.”


നമസ്കാര ശേഷമുള്ള ദിക്ർ

നബി (സ) പറഞ്ഞു:

(( من سبح الله في دبر كل صلاة ثلاثا وثلاثين… غفر له خطاياه وإن كانت مثل زبد البحر)) “ആരെങ്കിലും ഓരോ നമസ്‌കാരത്തിന് ശേഷവും 33 തവണ സുബ്ഹാനള്ളാഹ്, 33 തവണ അൽഹംദുലില്ലാഹ്, 33 തവണ അല്ലാഹു അക്ബർ എന്ന് ചൊല്ലുകയും നൂറാമതായി ‘ലാ ഇലാഹ ഇല്ലല്ലാഹു…’ എന്ന് പൂർത്തിയാക്കുകയും ചെയ്‌താൽ അവന്റെ പാപങ്ങൾ സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും പൊറുക്കപ്പെടും.”

ബാങ്കും വുളുഉം നിസ്‌കാരവും ഓരോ ദിവസവും അഞ്ചുനേരം നമ്മുടെ മുന്നിലെത്തുന്ന പാപമോചനത്തിനുള്ള മാർഗ്ഗങ്ങളാണ്. റമദാനിലും അല്ലാത്ത സമയങ്ങളിലും അല്ലാഹുവിൻറെ പാപമോചനം നേടാനുള്ള ഏറ്റവും വലിയ എളുപ്പമായ വഴികളാണ് ഇവയെല്ലാം. ഇത്തരത്തിൽ ധാരാളം അമലുകൾക്ക് പാപമോചനം അള്ളാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. റമദാനിൽ പ്രത്യേകിച്ച് ഈ അവസരങ്ങൾ നഷ്ടപ്പെടുത്താതെ അല്ലാഹുവിൻ്റെ പാപമോചനത്തിനായി നമുക്ക് പരിശ്രമിക്കാം.


മനുഷ്യന് സാധാരണ നിലയിൽ സംഭവിക്കുന്ന പലപ്പോഴും അവനെ നിരാശയിലേക്കും അതിലൂടെ ജീവിതത്തെ ആത്മഹത്യയിലേക്കും തള്ളിവിടുന്ന ‘Guilt Complex’ (കുറ്റബോധം കൊണ്ട് മനസ്സുരുകുന്നത്) പരിഹരിക്കാനുള്ള ഏറ്റവും നല്ല വഴി അല്ലാഹുവോടുള്ള തേട്ടമാണ്. “എനിക്ക് ഇനി രക്ഷയില്ല” എന്ന നിരാശയിൽ നിന്ന് ഒരാളെ ജീവസ്സുറ്റവനാക്കാൻ അല്ലാഹുവിൻ്റെ മഗ്‌ഫിറത്തിന് (പാപമോചനത്തിന്) സാധിക്കും. ഇത് ഒരുതരം ‘Mental Detox’ ആണ്. അതിലൂടെ അവൻ അവൻറെ തിന്മകളിൽ നിന്നും മുക്തനായി പ്രതീക്ഷയുടെ പാതയിൽ പ്രവേശിക്കുകയാണ്. പാപമോചനം തേടി ഒരു വ്യക്തിക്ക് നൽകുന്ന ഏറ്റവും വലിയ ഗുണം മനസ്സമാധാനമാണ്. മഹാനായ അലി (റ) ഒരിക്കൽ പറയുകയുണ്ടായി: (49 :

(( هِيَ؟ قَالَ: الاسْتِغْفَارُ “രക്ഷപ്പെടാനുള്ള വഴി കൂടെയുണ്ടായിട്ടും നശിച്ചുപോകുന്നവന്റെ കാര്യം അത്ഭുതം തന്നെ! അവർ ചോദിച്ചു: എന്താണ ആ വഴി? അദ്ദേഹം പറഞ്ഞു: അത് ഇസ്തിഗ്‌ഫാർ (പാപമോചനം തേടൽ) ആണ്.”

ലുഖ്‌മാനുൽ ഹക്കീം (അ) തൻറെ

يَا بُنَيَّ عَوِّدُ لِسَانَكَ: اللَّهُمَّ اغْفِرْ لِي، فَإِنَّ لِلَّهِ سَاعَاتٍ لَا يَرُدُّ ) nama ((فِيهِنَّ سَائِلًا “എന്റെ പ്രിയ മകനേ, ‘അല്ലാഹുവേ എനിക്ക് പൊറുത്തുതരേണമേ’ (അല്ലാഹുമ്മ ഗ്ഫിർലീ) എന്ന് ചൊല്ലാൻ നിൻ്റെ നാവിനെ ശീലിപ്പിക്കുക. കാരണം, അല്ലാഹു പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്ന ചില സമയങ്ങളുണ്ട്, ആ സമയത്ത് ചോദിക്കുന്നവരെ അവൻ നിരാശപ്പെടുത്തില്ല.”

റമദാൻ ഒരു സുവർണ്ണാവസരമാണ് മുതലെടുക്കുന്നവർ ഭാഗ്യവാന്മാരും. റബ്ബ് സ്വീകരിക്കട്ടെ -ആമീൻ

Similar Posts

  • തഹജ്ജുദ് : വിശ്വാസിയുടെ ആത്മീയ കരുത്ത്

    രാത്രിനമസ്‌കാരം വിശ്വാസിക്ക് നൽകുന്ന ഗുണങ്ങളും ശ്രേഷ്ഠതകളും എണ്ണമറ്റതാണ്.ജനങ്ങൾ എല്ലാം ഉറങ്ങുന്ന സമയത്ത് എഴുന്നേറ്റിരുന്ന് അല്ലാഹുവിൻറെ മുമ്പിൽ മുനാജാത്തിന് നിൽക്കുന്ന ഒരു വ്യക്തി ശാരീരികമായും മാനസികമായും അനുഭവിക്കുന്ന ആത്മീയമായ ഉന്നതി വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിനപ്പുറത്താണ്.അതിനാൽ തന്നെ വിശുദ്ധ ഇസ്ലാമിൽ ഈ അമലിന് വലിയ പ്രാധാന്യമുണ്ട്.ആത്മീയമായ കരുത്ത് ഏറെ ആവശ്യമുണ്ടായിരുന്ന ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തിൽ ഇത് സഹാബാക്കൾക്ക് നിർബന്ധമായിരുന്നു എന്നതുതന്നെ ഇതിന്റെ പ്രാധാന്യത്തിന്റെ തെളിവാണ്. മക്കയിൽ ഇസ്‌ലാമിക നിയമങ്ങൾ പൂർണ്ണമാകുന്നതിനും മുമ്പ് തന്നെ നബി ﷺ യോട് രാത്രിയിൽ എഴുന്നേറ്റ് നമസ്‌കരിക്കാൻ…

  • റമദാനും കുടുംബബന്ധം ചേർക്കലും

    വിശുദ്ധ ഖുർആനിലെ നിരവധി ആയത്തുകളിലൂടെയും പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ നൂറുകണക്കിന് ഹദീസുകളിലൂടെയും ദീനുൽ ഇസ്ലാം നിഷ്കർഷിക്കുന്ന വളരെ സുപ്രധാനമായ ഒരു അമലാണ് കുടുംബബന്ധം ചേർക്കൽ. ഒരു മനുഷ്യന്റെ ഐഹിക ജീവിതത്തിന്റെയും പാരത്രിക ജീവിതത്തിന്റെയും വിജയത്തിന്റെ വിവിധ കാരണങ്ങളെ കുടുംബബന്ധം ചേർക്കുന്നതുമായി അല്ലാഹു ബന്ധപ്പെടുത്തിയിട്ടുണ്ട്. ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകുന്നത് അല്ലാഹുവിന്റെ റഹ്മത്തിൽ നിന്ന് ദൂരത്താകുവാൻ കാരണമാവുകയും പരലോകത്ത് പരാജയപ്പെടുന്നതിന് നിമിത്തമാവുകയും ചെയ്യും. കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തികൾ അടങ്ങുന്ന സമൂഹം ഒരു ശക്തമായ കോട്ട പോലെയായിരിക്കും. അത്തരം സമൂഹത്തിൽ…

  • റമദാനും അല്ലാഹുവിൻ്റെ അപാരമായ കാരുണ്യവും

    അല്ലാഹുവിന്റെ ഏറ്റവും ഉയർന്ന ഗുണവിശേഷണമാണ് കാരുണ്യം (رحمة). ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ അല്ലാഹുവിന്റെ റഹ്‌മത്തിന്മേലാണ്.നാം അനുഭവിക്കുന്ന ജീവിതത്തിലെ ഓരോ സെക്കൻഡുകളിലും അല്ലാഹുവിൻറെ റഹ്മത്ത് നമ്മെ വലയം ചെയ്യുന്നുണ്ട്.അവന്റെ കാരുണ്യം അനുഭവിക്കാതെ ഒരു നിമിഷം പോലും നമുക്ക് പ്രപഞ്ചത്തിൽ ജീവിക്കാനാവില്ല. *റബ്ബിന്റെ കാരുണ്യത്തിന്റെ വിശാലത* ഖുർആൻ പറയുന്നു: ​وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ (സൂറത്തുൽ അഅ്റാഫ്: 156) ​”എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും…

  • നോമ്പിന്റെ സമ്മാനങ്ങൾ

    ആരാധനകളിൽ വെച്ച് ഏറ്റവും ഉൽകൃഷ്ടവും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മഹത്തായ പുണ്യകർമ്മവുമാണ് നോമ്പ്. യഥാർത്ഥ വിശ്വാസികളുടെയും ഭയഭക്തിയുള്ളവരുടെയും അടയാളവുമാണത്. ഇത് ആത്മാവിനെ ശുദ്ധീകരിക്കുകയും സ്വഭാവത്തെ സംസ്കരിക്കുകയും ചെയ്യുന്നു. നോമ്പ് എന്നത് തഖ്‌വയുടെ (ഭയഭക്തി) പാഠശാലയും സന്മാർഗത്തിന്റെ കേന്ദ്രവുമാണ്. സത്യസന്ധമായ ഉദ്ദേശ്യത്തോടും ശരിയായ രീതിയിലും   നോമ്പ് അനുഷ്ഠിച്ചാൽ ദുനിയാവിലും ആഖിറത്തിലും വിജയിച്ചവരിൽ അവൻ ഉൾപ്പെടുന്നു. അതിനാൽ തന്നെ, നോമ്പിന്റെ ഗുണഫലങ്ങളും വലിയ പ്രതിഫലവും വ്യക്തമാക്കുന്ന ധാരാളം പ്രമാണങ്ങൾ വിശുദ്ധ ഖുർആനിലും ഹദീസുകളിലും നമുക്ക് കാണാൻ കഴിയും. നോമ്പ് അനുഷ്ഠിക്കുമ്പോൾ…

  • നിയ്യത്ത്

    ആമുഖം: മുഅ്മിനീങ്ങളെ, ഒരു മനുഷ്യന്റെ കർമ്മങ്ങൾ അല്ലാഹുവിന്റെ സന്നിധിയിൽ സ്വീകരിക്കപ്പെടാനുള്ള പ്രഥമവും പ്രധാനവുമായ നിബന്ധനയാണ് ‘നിയ്യത്ത്’ അഥവാ ഉദ്ദേശശുദ്ധി. നാം എടുക്കുന്ന നോമ്പ് വെറും പട്ടിണിയാണോ അതോ ആരാധനയാണോ എന്ന് നിശ്ചയിക്കുന്നത് നമ്മുടെ ഹൃദയമാണ്. ഇഹലോകത്ത് നാം ചെയ്യുന്ന എത്ര ചെറിയ കർമ്മവും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചാണെങ്കിൽ അത് പർവ്വത സമാനമായ പ്രതിഫലം നൽകുന്നവയായി മാറും.” ​ഖുർആൻ സൂക്തങ്ങൾ  ​وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ (സൂറത്തുൽ ബയ്യിന:…

  • പാപമോചനത്തിൻ്റെ വഴികൾ

    റമദാൻ പാപമോചനത്തിൻ്റെ മാസമാണ്. ഭയഭക്തിയുള്ള വിശ്വാസികളുടെ പാപങ്ങൾ അല്ലാഹുതആല റമദാനിലൂടെ പൊറുത്തു കൊടുക്കുന്നു. അതിലൂടെ അവരുടെ ശരീരങ്ങളെ നരകത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.. ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ വ്രതമനുഷ്‌ഠിക്കുകയും രാത്രി നമസ്‌കരിക്കുകയും ചെയ്‌താൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും എന്നത് വളരെ പ്രസിദ്ധമായ പ്രവാചക വചനമാണല്ലോ. റമദാനിലെ പാപമോചനത്തിൻ്റെ കാരണങ്ങളിൽ നിന്ന് വിമുഖത കാണിക്കുകയും, റമദാൻ ലഭിച്ചിട്ടും പാപമോചനം നേടാതെ പോകുന്നവന് പിന്നെ എപ്പോഴാണ് അല്ലാഹുവിൻ്റെ മാപ്പും മഗ്‌ഫിറത്തും ലഭിക്കുക?! بَعْدَ عن الله…

Leave a Reply

Your email address will not be published. Required fields are marked *