പാപമോചനത്തിൻ്റെ വഴികൾ 2

റസൂലിനെ പിന്തുടരൽ

അല്ലാഹു പറയുന്നു:

31 : ) {قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبُكُمْ وَاللَّهُ غَفُورٌ رَّحِيمٌ “(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും.”

പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പഠിപ്പിച്ച വിവിധ ജീവിതചര്യകളിലൂടെ പാപമോചനം അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ബാങ്ക് വിളിക്കുന്നതിലും നന്നായി വുളൂ ചെയ്യുന്നതിലും നബി തങ്ങളുടെ ചര്യയെ പിൻപറ്റുമ്പോൾ അതും മഹ്ഫിറത്തിന് കാരണമായിത്തീരുന്നു. ഇത്തരത്തിൽ ധാരാളം നന്മകളെ നബി തങ്ങൾ പഠിപ്പിക്കുന്നുണ്ട്.

ഉസ്‌മാൻ (റ) ഒരിക്കൽ നബി തങ്ങൾ വുളു ചെയ്‌തത് പോലെ ചെയ്‌തതിനു ശേഷം പറഞ്ഞു: നബി (സ) പറയുന്നതായി ഞാൻ കേട്ടു:

من توضاً هكذا، غفر له ما تقدم من ذنبه، وكانت صلاته ومشيه إلى المسجد نافلة)) “ആരെങ്കിലും ഇപ്രകാരം വുളൂഅ് ചെയ്‌താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും. അവൻ്റെ നമസ്‌കാരവും പള്ളിയിലേക്കുള്ള നടത്തവും അധിക പ്രതിഫലവുമാകും.”

വുളൂഇന് ശേഷമുള്ള ദിക്‌റിനെ കുറിച്ച് നബി (സ) പറഞ്ഞു:

…. ما منكم من أحد يتوضأ فيبلغ – أو فيسبغ – الوضوء، ثم يقول: أشهد أن لا إله إلا الله، وأن محمدًا عبد الله ورسوله)) “നിങ്ങളിൽ ആരെങ്കിലും പൂർണ്ണരൂപത്തിൽ വുളൂഅ് ചെയ്യുകയും ശേഷം ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു വഅന്ന മുഹമ്മദൻ അബ്ദുല്ലാഹി വറസൂലുഹു’ എന്ന് പറയുകയും ചെയ്‌താൽ സ്വർഗത്തിൻ്റെ എട്ട് കവാടങ്ങൾ അവന് വേണ്ടി തുറക്കപ്പെടും.” (മുസ്‌ലിം).

വുളൂഇന് ശേഷം രണ്ട് റക്അത്ത് നിസ്‌കരിക്കുന്നതിനെക്കുറിച്ച് നബി (സ) പറഞ്ഞു:

(( عتين لا يحدث فيهما نفسه، غفر له ما تقدم من ذنبه من توضأ نحو وضوئي هذا، ثم صلى ر)) “ആരെങ്കിലും എൻ്റെ ഈ വുളൂഅ് പോലെ വുളൂഅ് ചെയ്യുകയും മനസ്സിനെ അങ്ങുമിങ്ങും അലയാൻ വിടാതെ രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്ത‌ാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.” (ബുഖാരി, മുസ്‌ലിം).

ബാങ്ക് വിളിയെ കുറിച്ച് നബി (സ) പറഞ്ഞു:

المؤذن يغفر له مد صوته، وأجره مثل أجر من صلى معه)) “ബാങ്ക് വിളിക്കുന്നവൻ്റെ ശബ്ദം എത്തുന്നിടത്തോളം അവന് പാപമോചനം നൽകപ്പെടും. അവനോടൊപ്പം നമസ്‌കരിക്കുന്നവരുടെ അത്രയും പ്രതിഫലം അവനുമുണ്ടാകും.”

ബാങ്കിന് ഉത്തരം നൽകുന്നതും പാപമോചനത്തിന്റെ വഴിയായി നബി (സ) പറഞ്ഞു:

((من قال حين يسمع المؤذن: أشهد أن لا إله إلا الله وحده لا شريك له… غفر له ذنبه)) “ബാങ്ക് കേൾക്കുമ്പോൾ ആരെങ്കിലും ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു… എന്ന് ചൊല്ലിയാൽ അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടും.” (മുസ്‌ലിം).


ദാനധർമ്മങ്ങൾ, കോപം അടക്കൽ, വിട്ടുവീഴ്ച

അല്ലാഹു പറയുന്നു:

وَسَارِعُوا إِلَى مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ * الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ وَاللَّهُ يُحِبُّ الْمُحْسِنِينَ ) : 133-134( “നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനത്തിലേക്കും സ്വർഗത്തിലേക്കും നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക… സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനം ചെയ്യുന്നവരും, കോപം അടക്കിനിർത്തുന്നവരും, ജനങ്ങൾക്ക് മാപ്പുനൽകുന്നവരുമായ ഭക്തർക്ക് വേണ്ടി അത് ഒരുക്കപ്പെട്ടിരിക്കുന്നു.”


അഞ്ചുനേരത്തെ നമസ്‌കാരവും ജമാഅത്തും

നിസ്‌കാരവും നിസ്‌കാരത്തിൽ ചൊല്ലുന്ന ദിക്കറുകളും നിസ്‌കാരത്തിൻറെ ജമാഅത്തിൽ പങ്കെടുക്കലും എല്ലാം പാപമോചനത്തിൻ്റെ വഴികളായി നബി (സ) പറഞ്ഞു:

الصلوات الخمس، والجمعة إلى الجمعة، ورمضان إلى رمضان – مكفرات لما بينهن إذا اجتنبت الكبائر)) “അഞ്ചുനേരത്തെ നമസ്‌കാരങ്ങൾ, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെ, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ – ഇവയ്ക്കിടയിലുള്ള പാപങ്ങൾക്ക് ഇവ പ്രായശ്ചിത്തമാകും, വൻപാപങ്ങൾ വെടിഞ്ഞാൽ.”


ജുമുഅ നമസ്കാരം

നബി (സ) പറഞ്ഞു:

من اغتسل ثم أتى الجمعة … غفر له ما بينه وبين الجمعة الأخرى، وفضل ثلاثة أيام)) “ആരെങ്കിലും കുളിക്കുകയും ജുമുഅയ്ക്ക് വരികയും നമസ്‌കരിക്കുകയും ഖുതുബ ശ്രദ്ധിച്ചു കേൾക്കുകയും ചെയ്‌താൽ ആ ജുമുഅക്കും അടുത്ത ജുമുഅക്കുമിടയിലുള്ളതും കൂടാതെ മൂന്ന് ദിവസത്തെയും പാപങ്ങൾ അവന് പൊറുക്കപ്പെടും.” (മുസ്‌ലിം).


ഇമാമിന് പിന്നിൽ ആമീൻ പറയുക

നബി (സ) പറഞ്ഞു:

إذا أَمَّنَ الإمام فأمنوا ، فإنه من وافق تأمينه تأمين الملائكة، غفر له ما تقدم من ذنبه)) “ഇമാം ആമീൻ പറയുമ്പോൾ നിങ്ങളും ആമീൻ പറയുക. ആരുടെയെങ്കിലും ആമീൻ പറയൽ മലക്കുകളുടെ ആമീൻ പറയലുമായി ഒത്തുചേർന്നാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.” (മുസ്‌ലിം).


റബ്ബനാ വലക്കൽ ഹംദ് എന്ന് ചൊല്ലൽ

നബി (സ) പറഞ്ഞു:

…. إذا قال الإمام: سمع الله لمن حمده، فقولوا اللهم ربنا ولك الحمد)) “ഇമാം ‘സമിഅല്ലാഹു ലിമൻ ഹമിദഃ’ എന്ന് പറയുമ്പോൾ നിങ്ങൾ ‘അല്ലാഹുമ്മ റബ്ബനാ വലക്കൽ ഹംദ്’ എന്ന് പറയുക. അത് മലക്കുകളുടെ വാക്കുമായി ഒത്തുചേർന്നാൽ പാപങ്ങൾ പൊറുക്കപ്പെടും.”


ളുഹാ നമസ്കാരം

നബി (സ) പറഞ്ഞു:

من حافظ على شفعة الضحى، غفر له ذنوبه، وإن كانت مثل زبد البحر) “ആരെങ്കിലും ളുഹാ നമസ്‌കാരം പതിവാക്കിയാൽ അവൻ്റെ പാപങ്ങൾ സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും പൊറുക്കപ്പെടും.” (തിർമിദി)


രാത്രി നമസ്കാരം

നബി (സ) പറഞ്ഞു:

من قام رمضان إيمانا واحتسابًا غفر له ما تقدم من ذنبه “ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ രാത്രി നമസ്ക‌രിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.”


നമസ്കാര ശേഷമുള്ള ദിക്ർ

നബി (സ) പറഞ്ഞു:

(( من سبح الله في دبر كل صلاة ثلاثا وثلاثين… غفر له خطاياه وإن كانت مثل زبد البحر)) “ആരെങ്കിലും ഓരോ നമസ്‌കാരത്തിന് ശേഷവും 33 തവണ സുബ്ഹാനള്ളാഹ്, 33 തവണ അൽഹംദുലില്ലാഹ്, 33 തവണ അല്ലാഹു അക്ബർ എന്ന് ചൊല്ലുകയും നൂറാമതായി ‘ലാ ഇലാഹ ഇല്ലല്ലാഹു…’ എന്ന് പൂർത്തിയാക്കുകയും ചെയ്‌താൽ അവന്റെ പാപങ്ങൾ സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും പൊറുക്കപ്പെടും.”

ബാങ്കും വുളുഉം നിസ്‌കാരവും ഓരോ ദിവസവും അഞ്ചുനേരം നമ്മുടെ മുന്നിലെത്തുന്ന പാപമോചനത്തിനുള്ള മാർഗ്ഗങ്ങളാണ്. റമദാനിലും അല്ലാത്ത സമയങ്ങളിലും അല്ലാഹുവിൻറെ പാപമോചനം നേടാനുള്ള ഏറ്റവും വലിയ എളുപ്പമായ വഴികളാണ് ഇവയെല്ലാം. ഇത്തരത്തിൽ ധാരാളം അമലുകൾക്ക് പാപമോചനം അള്ളാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. റമദാനിൽ പ്രത്യേകിച്ച് ഈ അവസരങ്ങൾ നഷ്ടപ്പെടുത്താതെ അല്ലാഹുവിൻ്റെ പാപമോചനത്തിനായി നമുക്ക് പരിശ്രമിക്കാം.


മനുഷ്യന് സാധാരണ നിലയിൽ സംഭവിക്കുന്ന പലപ്പോഴും അവനെ നിരാശയിലേക്കും അതിലൂടെ ജീവിതത്തെ ആത്മഹത്യയിലേക്കും തള്ളിവിടുന്ന ‘Guilt Complex’ (കുറ്റബോധം കൊണ്ട് മനസ്സുരുകുന്നത്) പരിഹരിക്കാനുള്ള ഏറ്റവും നല്ല വഴി അല്ലാഹുവോടുള്ള തേട്ടമാണ്. “എനിക്ക് ഇനി രക്ഷയില്ല” എന്ന നിരാശയിൽ നിന്ന് ഒരാളെ ജീവസ്സുറ്റവനാക്കാൻ അല്ലാഹുവിൻ്റെ മഗ്‌ഫിറത്തിന് (പാപമോചനത്തിന്) സാധിക്കും. ഇത് ഒരുതരം ‘Mental Detox’ ആണ്. അതിലൂടെ അവൻ അവൻറെ തിന്മകളിൽ നിന്നും മുക്തനായി പ്രതീക്ഷയുടെ പാതയിൽ പ്രവേശിക്കുകയാണ്. പാപമോചനം തേടി ഒരു വ്യക്തിക്ക് നൽകുന്ന ഏറ്റവും വലിയ ഗുണം മനസ്സമാധാനമാണ്. മഹാനായ അലി (റ) ഒരിക്കൽ പറയുകയുണ്ടായി: (49 :

(( هِيَ؟ قَالَ: الاسْتِغْفَارُ “രക്ഷപ്പെടാനുള്ള വഴി കൂടെയുണ്ടായിട്ടും നശിച്ചുപോകുന്നവന്റെ കാര്യം അത്ഭുതം തന്നെ! അവർ ചോദിച്ചു: എന്താണ ആ വഴി? അദ്ദേഹം പറഞ്ഞു: അത് ഇസ്തിഗ്‌ഫാർ (പാപമോചനം തേടൽ) ആണ്.”

ലുഖ്‌മാനുൽ ഹക്കീം (അ) തൻറെ

يَا بُنَيَّ عَوِّدُ لِسَانَكَ: اللَّهُمَّ اغْفِرْ لِي، فَإِنَّ لِلَّهِ سَاعَاتٍ لَا يَرُدُّ ) nama ((فِيهِنَّ سَائِلًا “എന്റെ പ്രിയ മകനേ, ‘അല്ലാഹുവേ എനിക്ക് പൊറുത്തുതരേണമേ’ (അല്ലാഹുമ്മ ഗ്ഫിർലീ) എന്ന് ചൊല്ലാൻ നിൻ്റെ നാവിനെ ശീലിപ്പിക്കുക. കാരണം, അല്ലാഹു പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്ന ചില സമയങ്ങളുണ്ട്, ആ സമയത്ത് ചോദിക്കുന്നവരെ അവൻ നിരാശപ്പെടുത്തില്ല.”

റമദാൻ ഒരു സുവർണ്ണാവസരമാണ് മുതലെടുക്കുന്നവർ ഭാഗ്യവാന്മാരും. റബ്ബ് സ്വീകരിക്കട്ടെ -ആമീൻ

Similar Posts

  • നോമ്പും നാവിനെ സൂക്ഷിക്കലും

    ഇസ്ലാമിൻറെ കാഴ്ചപ്പാടിൽ നോമ്പ് എന്നത് ശാരീരികമായി മാത്രം അനുഭവിക്കേണ്ട ഒന്നല്ല.രാവിലെ മുതൽ വൈകുന്നേരം വരെ പാനീയങ്ങളും ഭോഗപരതയും എല്ലാം ഒഴിവാക്കി നോമ്പ് അനുഷ്ഠിക്കുന്ന ഒരു വ്യക്തി അവന്റെ നിർബന്ധ കടമ പൂർത്തിയാക്കുമെങ്കിലും അവൻ്റെ നാവിനെ ഹറാമുകളിൽ  നിന്നും അവൻ സംരക്ഷിക്കുന്നില്ലെങ്കിൽ നോമ്പിൻറെ പൂർണ്ണതയിലേക്ക് അവന് എത്താൻ കഴിയുകയില്ല. ആമാശയം ഭക്ഷണത്തിൽ നിന്ന് നോമ്പ് നോൽക്കുമ്പോൾ, നാവ് അനാവശ്യവും നിഷിദ്ധവുമായ സംസാരങ്ങളിൽ നിന്നും നോമ്പ് നോൽക്കേണ്ടതുണ്ട്. വിശ്വാസിയുടെ നോമ്പ് ഒരു പൂർണ്ണമായ ആരാധനയാകുന്നത് അവന്റെ നാവ് നിയന്ത്രിക്കപ്പെടുമ്പോൾ മാത്രമാണ്….

  • പിണക്കങ്ങൾ പരിഹരിക്കേണ്ട മാസം

    പരസ്‌പരമുള്ള പിണക്കങ്ങൾ നമ്മുടെ പല അമലുകളുടെയും പ്രതിഫലങ്ങളെ നശിപ്പിച്ചു കളയും. സഹാനുഭൂതിയുടെയും സാഹോദര്യത്തിൻ്റെയും മാസമായ വിശുദ്ധമായ റമദാനിൽ മുഅ്മിനീങ്ങൾ തമ്മിൽ പരസ്‌പരം സ്നേഹവും ഐക്യവും നിലനിർത്തേണ്ടതിന് പകരം പരസ്‌പരം പിണക്കങ്ങൾ ആയി കഴിയുന്നത് ഈ മഹനീയ മാസത്തിലെ നമ്മുടെ അമലുകളുടെ പ്രതിഫലങ്ങളെ പ്രതികൂലമായി ബാധിക്കും.അല്ലാഹു പറയുന്നു: . (إنما المؤمنون إخوة فأصلحوا بين أخويكم} [الحجرات (10) അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികൾ പരസ്‌പരം സഹോദരങ്ങളാണ്.അതിനാൽ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ സന്ധിയുണ്ടാക്കുക.” [അൽ-ഹുജുറാത്ത്: 10].പരസ്‌പരം വിട്ടുനിൽക്കുന്നതും…

  • ഇടയത്താഴവും ആ സമയത്തിൻ്റെ പ്രത്യേകതകളും

    ബഹുമാനപ്പെട്ട വിശ്വാസികളേ, റമദാനിലെ നോമ്പിനെ ഇതര സമുദായങ്ങളുടെ നോമ്പുകളിൽ നിന്നും വേർതിരിക്കുന്ന സവിശേഷമായ ഒരു കർമ്മമാണ് അത്താഴം അഥവാ ‘സഹർ’. കേവലം ഒരു ഭക്ഷണമല്ല അത്, മറിച്ച് ഒരു പ്രവാചകചര്യയുടെ പുനരുജ്ജീവനവും മലക്കുകളുടെ പ്രാർത്ഥനയ്ക്ക് നമ്മെ അർഹരാക്കുന്ന പുണ്യമുഹൂർത്തവുമാണ്. അല്ലാഹുവിന്റെ അനുഗ്രഹം വർഷിക്കുന്ന ആ സമയത്തെ നാം അങ്ങേയറ്റം ആദരവോടെ കാണേണ്ടതുണ്ട്.” സഹർ’ എന്ന വാക്കിൻ്റെ അർത്ഥം ​ഭാഷാപരമായ ചരിത്രം പരിശോധിച്ചാൽ, ‘സഹർ’ (Sahar) എന്ന വാക്കിന് ‘അദൃശ്യമായത്’ അല്ലെങ്കിൽ ‘മറഞ്ഞത്’ എന്നൊക്കെ അർത്ഥമുണ്ട്. രാത്രിയുടെ അവസാന…

  • റമദാനും കുടുംബബന്ധം ചേർക്കലും

    വിശുദ്ധ ഖുർആനിലെ നിരവധി ആയത്തുകളിലൂടെയും പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ നൂറുകണക്കിന് ഹദീസുകളിലൂടെയും ദീനുൽ ഇസ്ലാം നിഷ്കർഷിക്കുന്ന വളരെ സുപ്രധാനമായ ഒരു അമലാണ് കുടുംബബന്ധം ചേർക്കൽ. ഒരു മനുഷ്യന്റെ ഐഹിക ജീവിതത്തിന്റെയും പാരത്രിക ജീവിതത്തിന്റെയും വിജയത്തിന്റെ വിവിധ കാരണങ്ങളെ കുടുംബബന്ധം ചേർക്കുന്നതുമായി അല്ലാഹു ബന്ധപ്പെടുത്തിയിട്ടുണ്ട്. ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകുന്നത് അല്ലാഹുവിന്റെ റഹ്മത്തിൽ നിന്ന് ദൂരത്താകുവാൻ കാരണമാവുകയും പരലോകത്ത് പരാജയപ്പെടുന്നതിന് നിമിത്തമാവുകയും ചെയ്യും. കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തികൾ അടങ്ങുന്ന സമൂഹം ഒരു ശക്തമായ കോട്ട പോലെയായിരിക്കും. അത്തരം സമൂഹത്തിൽ…

  • ഷഹ്റുൽ മുവാസാത്

    വിശുദ്ധമായ റമദാൻ സഹാനുഭൂതിയുടെ മാസമാണ്.നബി തങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം റമദാനിനെ ഷഹ്റുൽ മുവാസാത് എന്ന് വിശേഷിപ്പിക്കുന്നുണ്ട്.പരസ്പരമുള്ള കാരുണ്യവും കരുണാർദ്രമായ  പെരുമാറ്റവും കൂടുതൽ വെളിവാകേണ്ട മാസമാണ് റമളാൻ.പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ റമദാനിലെ ആരാധനകളെ വിശേഷിപ്പിക്കുന്ന കൂട്ടത്തിൽ മഹാനായ ഇബ്നു അബ്ബാസ് (റ)പറയുന്നു:  «كان رسول الله صلى الله عليه وسلم أجود الناس، وكان أجود ما يكون في رمضان حين يلقاه جبريل، وكان يلقاه في كل ليلة من…

  • പാപമോചനത്തിൻ്റെ വഴികൾ

    റമദാൻ പാപമോചനത്തിൻ്റെ മാസമാണ്. ഭയഭക്തിയുള്ള വിശ്വാസികളുടെ പാപങ്ങൾ അല്ലാഹുതആല റമദാനിലൂടെ പൊറുത്തു കൊടുക്കുന്നു. അതിലൂടെ അവരുടെ ശരീരങ്ങളെ നരകത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.. ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ വ്രതമനുഷ്‌ഠിക്കുകയും രാത്രി നമസ്‌കരിക്കുകയും ചെയ്‌താൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും എന്നത് വളരെ പ്രസിദ്ധമായ പ്രവാചക വചനമാണല്ലോ. റമദാനിലെ പാപമോചനത്തിൻ്റെ കാരണങ്ങളിൽ നിന്ന് വിമുഖത കാണിക്കുകയും, റമദാൻ ലഭിച്ചിട്ടും പാപമോചനം നേടാതെ പോകുന്നവന് പിന്നെ എപ്പോഴാണ് അല്ലാഹുവിൻ്റെ മാപ്പും മഗ്‌ഫിറത്തും ലഭിക്കുക?! بَعْدَ عن الله…

Leave a Reply

Your email address will not be published. Required fields are marked *