Month: March 2026

  • പിണക്കങ്ങൾ പരിഹരിക്കേണ്ട മാസം

    പരസ്‌പരമുള്ള പിണക്കങ്ങൾ നമ്മുടെ പല അമലുകളുടെയും പ്രതിഫലങ്ങളെ നശിപ്പിച്ചു കളയും. സഹാനുഭൂതിയുടെയും സാഹോദര്യത്തിൻ്റെയും മാസമായ വിശുദ്ധമായ റമദാനിൽ മുഅ്മിനീങ്ങൾ തമ്മിൽ പരസ്‌പരം സ്നേഹവും ഐക്യവും നിലനിർത്തേണ്ടതിന് പകരം പരസ്‌പരം പിണക്കങ്ങൾ ആയി കഴിയുന്നത് ഈ മഹനീയ മാസത്തിലെ നമ്മുടെ അമലുകളുടെ പ്രതിഫലങ്ങളെ പ്രതികൂലമായി ബാധിക്കും.അല്ലാഹു പറയുന്നു: . (إنما المؤمنون إخوة فأصلحوا بين أخويكم} [الحجرات (10) അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികൾ പരസ്‌പരം സഹോദരങ്ങളാണ്.അതിനാൽ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ സന്ധിയുണ്ടാക്കുക.” [അൽ-ഹുജുറാത്ത്: 10].പരസ്‌പരം വിട്ടുനിൽക്കുന്നതും…

  • സാഹോദര്യത്തിന്റെ മാസം

    മുഅ്മിനീങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ ബന്ധം ആദർശ പരമായ സാഹോദര്യമാണ്. മുസ്ലിമീങ്ങൾ വിവിധ രാജ്യക്കാരാണെങ്കിലും വ്യത്യസ്‌ത വംശങ്ങളിലും ഗോത്രങ്ങളിലും പെട്ടവരുമാണെങ്കിലും ഈ ബന്ധം അവരെ പരസ്പ്‌പരം ഒന്നിപ്പിക്കുന്നു. പരസ്‌പരബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുകയും ഊഷ്‌മളമാക്കുകയും ചെയ്യേണ്ട വിശുദ്ധമായ മാസമാണ് റമദാൻ. നോമ്പിലൂടെയും ദാനധർമ്മങ്ങളിലൂടെയും ഇഫ്‌താറിലൂടെയും എല്ലാം സാഹോദര്യം നിലനിർത്താനുള്ള വിവിധ സാഹചര്യങ്ങളെ അല്ലാഹു റമളാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സാഹോദര്യത്തിന്റെ പ്രാധാന്യം [إِنَّمَا الْمُؤْمِنُونَ إِخْوَةٌ} [الحجرات: :10 (സഹോദരങ്ങളാണ്.) സാഹോദര്യത്തിന് അതിർവരമ്പുകൾ ഇല്ല എന്നും വംശ വർണ്ണ വൈവിധ്യങ്ങളോ കുടുംബ പരിഗണനകളോ…

  • ഷഹ്റുൽ മുവാസാത്

    വിശുദ്ധമായ റമദാൻ സഹാനുഭൂതിയുടെ മാസമാണ്.നബി തങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം റമദാനിനെ ഷഹ്റുൽ മുവാസാത് എന്ന് വിശേഷിപ്പിക്കുന്നുണ്ട്.പരസ്പരമുള്ള കാരുണ്യവും കരുണാർദ്രമായ  പെരുമാറ്റവും കൂടുതൽ വെളിവാകേണ്ട മാസമാണ് റമളാൻ.പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ റമദാനിലെ ആരാധനകളെ വിശേഷിപ്പിക്കുന്ന കൂട്ടത്തിൽ മഹാനായ ഇബ്നു അബ്ബാസ് (റ)പറയുന്നു:  «كان رسول الله صلى الله عليه وسلم أجود الناس، وكان أجود ما يكون في رمضان حين يلقاه جبريل، وكان يلقاه في كل ليلة من…

  • ഇഫ്‌ത്വാറിൻ്റെ മഹത്വം

    റമദാനിൽ നമുക്ക് നേടിയെടുക്കാൻ കഴിയുന്ന പുണ്യങ്ങളിൽ ഏറെ സുപ്രധാനമായതാണ് ഇഫ്ത‌ാർ. ധാരാളം നന്മകൾ അല്ലാഹു സുബ്ഹാനവതആലാ ഈ ഉൾപ്പെടുത്തിയിട്ടുണ്ട്. പരസ്‌പരമുള്ള സാഹോദര്യം പുതുക്കലും ഇബാദത്തിൽ സഹാനുഭൂതി പ്രകടമാക്കലും മറ്റുള്ളവർക്ക് ഭക്ഷണം നൽകലും കുടുംബബന്ധങ്ങളെ മെച്ചപ്പെടുത്തലും എല്ലാം ഈ അമലിൻ്റെ അനുബന്ധങ്ങളായ അല്ലാഹു നിശ്ചയിച്ചിരിക്കുന്നതാണ്. അതിനാൽ തന്നെ നോമ്പുതുറപ്പിക്കലിന് വലിയ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു. നോമ്പുകാരൻ്റെ അതേ പ്രതിഫലം: عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:…

  • പാപമോചനത്തിൻ്റെ വഴികൾ 2

    റസൂലിനെ പിന്തുടരൽ അല്ലാഹു പറയുന്നു: 31 : ) {قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبُكُمْ وَاللَّهُ غَفُورٌ رَّحِيمٌ “(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും.” പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പഠിപ്പിച്ച വിവിധ ജീവിതചര്യകളിലൂടെ പാപമോചനം അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ബാങ്ക് വിളിക്കുന്നതിലും നന്നായി വുളൂ ചെയ്യുന്നതിലും നബി…

  • പാപമോചനത്തിൻ്റെ വഴികൾ

    റമദാൻ പാപമോചനത്തിൻ്റെ മാസമാണ്. ഭയഭക്തിയുള്ള വിശ്വാസികളുടെ പാപങ്ങൾ അല്ലാഹുതആല റമദാനിലൂടെ പൊറുത്തു കൊടുക്കുന്നു. അതിലൂടെ അവരുടെ ശരീരങ്ങളെ നരകത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.. ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ വ്രതമനുഷ്‌ഠിക്കുകയും രാത്രി നമസ്‌കരിക്കുകയും ചെയ്‌താൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും എന്നത് വളരെ പ്രസിദ്ധമായ പ്രവാചക വചനമാണല്ലോ. റമദാനിലെ പാപമോചനത്തിൻ്റെ കാരണങ്ങളിൽ നിന്ന് വിമുഖത കാണിക്കുകയും, റമദാൻ ലഭിച്ചിട്ടും പാപമോചനം നേടാതെ പോകുന്നവന് പിന്നെ എപ്പോഴാണ് അല്ലാഹുവിൻ്റെ മാപ്പും മഗ്‌ഫിറത്തും ലഭിക്കുക?! بَعْدَ عن الله…

  • റമദാനും അല്ലാഹുവിൻ്റെ അപാരമായ കാരുണ്യവും

    അല്ലാഹുവിന്റെ ഏറ്റവും ഉയർന്ന ഗുണവിശേഷണമാണ് കാരുണ്യം (رحمة). ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ അല്ലാഹുവിന്റെ റഹ്‌മത്തിന്മേലാണ്.നാം അനുഭവിക്കുന്ന ജീവിതത്തിലെ ഓരോ സെക്കൻഡുകളിലും അല്ലാഹുവിൻറെ റഹ്മത്ത് നമ്മെ വലയം ചെയ്യുന്നുണ്ട്.അവന്റെ കാരുണ്യം അനുഭവിക്കാതെ ഒരു നിമിഷം പോലും നമുക്ക് പ്രപഞ്ചത്തിൽ ജീവിക്കാനാവില്ല. *റബ്ബിന്റെ കാരുണ്യത്തിന്റെ വിശാലത* ഖുർആൻ പറയുന്നു: ​وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ (സൂറത്തുൽ അഅ്റാഫ്: 156) ​”എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും…

  • നോമ്പിന്റെ സമ്മാനങ്ങൾ

    ആരാധനകളിൽ വെച്ച് ഏറ്റവും ഉൽകൃഷ്ടവും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മഹത്തായ പുണ്യകർമ്മവുമാണ് നോമ്പ്. യഥാർത്ഥ വിശ്വാസികളുടെയും ഭയഭക്തിയുള്ളവരുടെയും അടയാളവുമാണത്. ഇത് ആത്മാവിനെ ശുദ്ധീകരിക്കുകയും സ്വഭാവത്തെ സംസ്കരിക്കുകയും ചെയ്യുന്നു. നോമ്പ് എന്നത് തഖ്‌വയുടെ (ഭയഭക്തി) പാഠശാലയും സന്മാർഗത്തിന്റെ കേന്ദ്രവുമാണ്. സത്യസന്ധമായ ഉദ്ദേശ്യത്തോടും ശരിയായ രീതിയിലും   നോമ്പ് അനുഷ്ഠിച്ചാൽ ദുനിയാവിലും ആഖിറത്തിലും വിജയിച്ചവരിൽ അവൻ ഉൾപ്പെടുന്നു. അതിനാൽ തന്നെ, നോമ്പിന്റെ ഗുണഫലങ്ങളും വലിയ പ്രതിഫലവും വ്യക്തമാക്കുന്ന ധാരാളം പ്രമാണങ്ങൾ വിശുദ്ധ ഖുർആനിലും ഹദീസുകളിലും നമുക്ക് കാണാൻ കഴിയും. നോമ്പ് അനുഷ്ഠിക്കുമ്പോൾ…

  • നോമ്പും നാവിനെ സൂക്ഷിക്കലും

    ഇസ്ലാമിൻറെ കാഴ്ചപ്പാടിൽ നോമ്പ് എന്നത് ശാരീരികമായി മാത്രം അനുഭവിക്കേണ്ട ഒന്നല്ല.രാവിലെ മുതൽ വൈകുന്നേരം വരെ പാനീയങ്ങളും ഭോഗപരതയും എല്ലാം ഒഴിവാക്കി നോമ്പ് അനുഷ്ഠിക്കുന്ന ഒരു വ്യക്തി അവന്റെ നിർബന്ധ കടമ പൂർത്തിയാക്കുമെങ്കിലും അവൻ്റെ നാവിനെ ഹറാമുകളിൽ  നിന്നും അവൻ സംരക്ഷിക്കുന്നില്ലെങ്കിൽ നോമ്പിൻറെ പൂർണ്ണതയിലേക്ക് അവന് എത്താൻ കഴിയുകയില്ല. ആമാശയം ഭക്ഷണത്തിൽ നിന്ന് നോമ്പ് നോൽക്കുമ്പോൾ, നാവ് അനാവശ്യവും നിഷിദ്ധവുമായ സംസാരങ്ങളിൽ നിന്നും നോമ്പ് നോൽക്കേണ്ടതുണ്ട്. വിശ്വാസിയുടെ നോമ്പ് ഒരു പൂർണ്ണമായ ആരാധനയാകുന്നത് അവന്റെ നാവ് നിയന്ത്രിക്കപ്പെടുമ്പോൾ മാത്രമാണ്….

  • തഹജ്ജുദ് : വിശ്വാസിയുടെ ആത്മീയ കരുത്ത്

    രാത്രിനമസ്‌കാരം വിശ്വാസിക്ക് നൽകുന്ന ഗുണങ്ങളും ശ്രേഷ്ഠതകളും എണ്ണമറ്റതാണ്.ജനങ്ങൾ എല്ലാം ഉറങ്ങുന്ന സമയത്ത് എഴുന്നേറ്റിരുന്ന് അല്ലാഹുവിൻറെ മുമ്പിൽ മുനാജാത്തിന് നിൽക്കുന്ന ഒരു വ്യക്തി ശാരീരികമായും മാനസികമായും അനുഭവിക്കുന്ന ആത്മീയമായ ഉന്നതി വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിനപ്പുറത്താണ്.അതിനാൽ തന്നെ വിശുദ്ധ ഇസ്ലാമിൽ ഈ അമലിന് വലിയ പ്രാധാന്യമുണ്ട്.ആത്മീയമായ കരുത്ത് ഏറെ ആവശ്യമുണ്ടായിരുന്ന ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തിൽ ഇത് സഹാബാക്കൾക്ക് നിർബന്ധമായിരുന്നു എന്നതുതന്നെ ഇതിന്റെ പ്രാധാന്യത്തിന്റെ തെളിവാണ്. മക്കയിൽ ഇസ്‌ലാമിക നിയമങ്ങൾ പൂർണ്ണമാകുന്നതിനും മുമ്പ് തന്നെ നബി ﷺ യോട് രാത്രിയിൽ എഴുന്നേറ്റ് നമസ്‌കരിക്കാൻ…